AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Liquor Price: സ്കോച്ചിന് വിലകുറയും; വിദേശ മദ്യം കഴുത്തറക്കില്ല, എന്നാൽ

Scotch Whiskey Price : അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറഞ്ഞേക്കും. മുമ്പ് 5000 രൂപയ്ക്ക് ലഭ്യമായിരുന്ന മദ്യം ഇനി അതിലും വിലക്കുറവിൽ ലഭിക്കും

Liquor Price: സ്കോച്ചിന് വിലകുറയും; വിദേശ മദ്യം കഴുത്തറക്കില്ല, എന്നാൽ
Liquor Price ChangesImage Credit source: TV9 Network
arun-nair
Arun Nair | Published: 23 Jun 2025 16:15 PM

വരുന്ന ദിവസങ്ങളിൽ രാജ്യത്തെ മദ്യവിലയിൽ വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രകാരം, വിദേശ മദ്യത്തിന്റെ കനത്ത നികുതി കുറയും. എന്നാൽ ചില സംസ്ഥാനങ്ങൾ മദ്യത്തിൻ്റെ എക്സൈസ് തീരുവ വർധിപ്പിച്ചാൽ ഇത് ഗുണം ചെയ്യാതെ പോകാം. സ്കോച്ച് വിസ്കി, ജിൻ തുടങ്ങിയ പ്രീമിയം വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവയാണ് 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയാൻ സാധ്യത.

അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറഞ്ഞേക്കും. മുമ്പ് 5000 രൂപയ്ക്ക് ലഭ്യമായിരുന്ന മദ്യം ഇനി 3700 രൂപയ്ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി ഇളവിന്റെ ഗുണങ്ങൾ ഉപഭോക്താവിലേക്ക് പൂർണ്ണമായും എത്തില്ലെന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ വിനോദ് ഗിരി പറയുന്നു. “എഫ്‌ടി‌എയ്ക്ക് ശേഷം സംഭവിക്കുന്ന വിലക്കുറവ് വിപണിയിൽ പൂർണ്ണമായും പ്രതിഫലിക്കില്ല. കമ്പനികൾ അതിന്റെ ഒരു ഭാഗം മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാക്കു.

മദ്യ വിപണിയിൽ വ്യത്യസ്ത വില

3000 രൂപയ്ക്ക് മുകളിൽ: ഇറക്കുമതി ചെയ്ത പ്രീമിയം ബ്രാൻഡുകൾ
1800-2000 രൂപ: സ്റ്റാൻഡേർഡ് സ്കോച്ചും ചില ഇന്ത്യൻ ബ്രാൻഡുകളും.
1000 മുതൽ 1300 വരെ: മിഡ്-സെഗ്‌മെൻ്റ്

വിലകുറഞ്ഞാലും

“നികുതി കുറയുമ്പോൾ 5000 രൂപ വിലയുള്ള ഇറക്കുമതി ചെയ്ത മദ്യത്തിൻ്റെ വില 3700 രൂപയായി കുറഞ്ഞാലും, അത് 2000 രൂപ വിഭാഗത്തേക്കാൾ വളരെ കൂടുതലായിരിക്കും. അതായത്, ഉപഭോക്താക്കൾ അവരുടെ വിഭാഗത്തിൽ മാറ്റം വരുത്തില്ല, കാരണം ഓരോ വിഭാഗവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, അതിനാൽ 300-400 രൂപയുടെ കിഴിവ് വിപണി ഘടനയിൽ വലിയ മാറ്റമൊന്നും വരുത്തില്ല,” അദ്ദേഹം പറയുന്നു.

മഹാരാഷ്ട്ര

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ (IMFL) എക്സൈസ് തീരുവ 300% ൽ നിന്ന് 450% ആയി വർദ്ധിപ്പിച്ചു. അതായത് വില 60-85% വരെ ഉയർന്നേക്കാം. ഇന്ത്യയിൽ നിർമ്മിക്കുന്ന മദ്യത്തിന്റെ തീരുവ ലിറ്ററിന് 180 രൂപയിൽ നിന്ന് 205 രൂപയായി വർദ്ധിപ്പിച്ചു. ഇതിൽ നിന്ന് 14,000 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.

തെലുങ്കാന

ഇവിടെ, ഓരോ കുപ്പി മദ്യത്തിന്റെയും വില 10 മുതൽ 40 രൂപ വരെ വർദ്ധിപ്പിച്ചു. ഇതുമൂലം സംസ്ഥാനത്തിന് പ്രതിമാസം 150-170 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹരിയാന

ഇവിടെ ബിയറിൻ്റെ എക്സൈസ് തീരുവ 55% ഉം ഇറക്കുമതി ചെയ്യുന്ന ബിയറിൻ്റെ തീരുവ 45% ഉം വർദ്ധിപ്പിച്ചു. ഐഎംഎഫ്എല്ലിന്റെയും ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെയും തീരുവ 15-20% വർദ്ധിപ്പിച്ചു.

വിപണിയിൽ മാറ്റമുണ്ടാകാം

2024-ൽ ഇന്ത്യയിലെ മദ്യ വ്യവസായം ഏകദേശം 64.19 ബില്യൺ യുഎസ് ഡോളറാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ഉപഭോക്താവായി ഇന്ത്യ തുടരുന്നു, ആഗോള ഉപഭോഗത്തിന്റെ 48%-ത്തിലധികം ഇന്ത്യയിലാണ്. ഇന്ന് ഇന്ത്യൻ മദ്യ വിപണിയുടെ 70% ത്തിലധികവും IMFL ബ്രാൻഡുകളാണ് കൈവശം വച്ചിരിക്കുന്നത്.