PSC Recruitment 2024: എൽ.ഡി. ക്ലാർക്ക് യോഗ്യത വിഷയത്തിൽ മലക്കം മറിഞ്ഞ പി എസ് സിയെ വിമർശിച്ച് സുപ്രീം കോടതി

PSC Recruitment 2024, Supreme Court slams Kerala PSC : വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനായി 2012-ൽ ഇറക്കിയ വിജ്ഞാപനത്തിലെ യോഗ്യതയാണ് പലരും ചോദ്യചെയ്തു നിയമപോരാട്ടത്തിന് ഇറങ്ങിയത്.

PSC Recruitment 2024: എൽ.ഡി. ക്ലാർക്ക് യോഗ്യത വിഷയത്തിൽ മലക്കം മറിഞ്ഞ പി എസ് സിയെ വിമർശിച്ച് സുപ്രീം കോടതി

Reprensental Image (Credits: Freepik)

Published: 

06 Nov 2024 09:12 AM

ന്യൂഡൽഹി : എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഒരു വിജ്ഞാപനവും ജോലിയുമാണ് കേരള പി എസ് സി നടത്തുന്ന എൽ ഡി ക്ലർക്ക്. എന്നാൽ കുറച്ചു നാളായി ഉദ്യോ​ഗാർത്ഥികൾ എൽ ഡി സി നിയമനത്തിലെ യോ​ഗ്യത മാനദണ്ഡ വിഷയത്തിൽ ആശയക്കുഴപ്പത്തിലാണ്. ഈ വിഷയത്തിൽ പി എസ് സിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി രം​ഗത്ത് വന്നിരിക്കുകയാണ്.

നിയമനത്തിന് യോഗ്യതനിശ്ചയിക്കുന്നതിൽ പല നിലപാടുകൾ സ്വീകരിച്ച് മലക്കം മറിഞ്ഞതിനാണ് കേരളാ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. മാനദണ്ഡങ്ങളിൽ സ്ഥിരത പാലിക്കാത്ത പി.എസ്.സി.യുടെ നടപടിയാണ് എല്ലാ ആശയക്കുഴപ്പത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പി.എസ്.സി. ഉയർന്ന നിലവാരവും സുതാര്യതയും പാലിക്കണമെന്നും സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്ന നടപടികൾ ഭാവിയിലെങ്കിലും പി.എസ്.സി.യിൽ നിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ALSO READ – ജർമനിയിൽ പഠിക്കാൻ പോവുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാ

വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനായി 2012-ൽ ഇറക്കിയ വിജ്ഞാപനത്തിലെ യോഗ്യതയാണ് പലരും ചോദ്യചെയ്തു നിയമപോരാട്ടത്തിന് ഇറങ്ങിയത്. ബിരുദത്തിനു പുറമേ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷനിൽ മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് യോ​ഗ്യതയായി പറഞ്ഞിരുന്നു.

എന്നാൽ, സർട്ടിഫിക്കറ്റിന് പകരം ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.) യോഗ്യതയുള്ള 590 പേർ ജോലിയ്ക്ക് അപേക്ഷിച്ചു. തങ്ങൾക്ക് സർട്ടിഫിക്കറ്റ് കോഴ്സിനെക്കാൾ ഉയർന്ന യോഗ്യതയാണുള്ളതെന്നായിരുന്നു അപരുടെ വാദം. എന്നാൽ, വിജ്ഞാപനത്തിലെ യോഗ്യത മാത്രമേ പരിഗണിക്കാനാവൂ എന്നു പറഞ്ഞ് ഇവരുടെ അപേക്ഷകൾ പി.എസ്.സി. തള്ളിയതാണ് പ്രശ്നമായത്.

ഇതിനെതിരേ ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥിഹർജി നൽകിയതോടെ പ്രശ്നത്തിന് കൂടുതൽ ശ്രദ്ധ കിട്ടി. ഇത് പരി​ഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പി.എസ്.സി.ക്കെതിരേ വിധിച്ചു. വിജ്ഞാപനം കൂടുതൽ സുതാര്യമാകണമെന്നും തുല്യമോ അധികമോ ആയ യോഗ്യതയും അംഗീകരിക്കാമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെതിരേ പി.എസ്.സി. നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളി.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ