Vinaya Prasad: ‘മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു, സ്ക്രീൻപ്ലേ കൈയിലുണ്ട്’; വിനയ പ്രസാദ്

Vinaya Prasad about Manichitrathazhu second part: 1993ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

Vinaya Prasad: മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു, സ്ക്രീൻപ്ലേ കൈയിലുണ്ട്; വിനയ പ്രസാദ്

വിനയ പ്രസാദ്

Updated On: 

23 May 2025 | 03:15 PM

ഫാസിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

മണിച്ചിത്രത്താഴിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് വിനയ പ്രസാദ്. ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രം ഇന്നും മലയാളി മനസിൽ ഏറെ ഇഷ്ടത്തോടെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

ഇന്ത്യൻ സിനിമാ ഗാലറി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കേയാണ്, മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നതായി വിനയ പറഞ്ഞത്. സണ്ണിയും ശ്രീദേവിയും തമ്മിലുള്ള പ്രണയം പൂർണമാക്കാതെയാണ് മണിച്ചിത്രത്താഴ് അവസാനിച്ചത്. അതിന്റെ തുടർച്ചയെന്നോണം എന്നെങ്കിലും രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.

‘മണിച്ചിത്രത്താഴിന്റെ സ്റ്റോറി വളരെ ഇൻട്രസ്റ്റിങ്ങായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ സിനിമയിൽ ഒരു നാഗവല്ലിയുണ്ട്. അതുപോലെ ചൊവ്വാദോഷമുള്ള ശ്രീദേവിയും സണ്ണിയുമുണ്ട്. അടുത്ത ഭാഗം വേണമെങ്കിൽ ഒരു പ്രശ്നം വേണ്ടേ, അത് എന്തായിരിക്കും, എന്താകും അവരുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്നത്. ഇങ്ങനെയാണ് ഞാൻ ചിന്തിച്ചത്. അതിനെ അടിസ്ഥാനമാക്കി ഞാൻ എന്റേതായ ഒരു സ്ക്രീൻ പ്ലേ ഉണ്ടാക്കി. അത് എന്റെ കൈയിലുണ്ട്. താൽക്കാലം അതിനെ കുറിച്ച് ഇപ്പോൾ പറയുന്നില്ല’ താരം പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരംഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ഗ്ലാമി ഗംഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍