Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

Adoor Gopalakrishnan Controversy: ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ്‌ അത് നിര്‍ത്തിയെന്നും അടൂര്‍

Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍

Published: 

03 Aug 2025 | 07:40 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്ന പരാമര്‍ശമാണ് വിവാദമായത്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പടമെടുക്കാന്‍ നല്‍കുന്ന തുക ഒന്നരക്കോടി രൂപയാണ്. അഴിമതിക്കുള്ള വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.

ഇതിന് പിന്നിലെ ഉദ്ദേശ്യം നല്ലതാണ്. ഷെഡ്യൂള്‍ഡ് കാസ്റ്റിലുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം. സിനിമയുണ്ടാക്കുന്നതിനെക്കുറിച്ച് വിദഗ്ധന്‍മാരുടെ കീഴില്‍ പരിശീലനം കൊടുക്കണം. സിനിമയ്ക്ക് എങ്ങനെയാണ് ബജറ്റുണ്ടാക്കുന്നതെന്ന സംഗതികള്‍ അവരെ മനസിലാക്കിക്കണം. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് പണം വാങ്ങി പടം എടുത്തവര്‍ക്ക് പരാതിയാണ്. ഇത് പബ്ലിക് ഫണ്ടാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഈ ഒന്നരക്കോടി കുറച്ച് 50 ലക്ഷമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”കൊമേഴ്‌സ്യല്‍ പടമെടുക്കാനുള്ള പണമല്ല ഇത്. സൂപ്പര്‍സ്റ്റാറിനെ വച്ച് പടം എടുക്കാനുള്ള പൈസയല്ല സര്‍ക്കാര്‍ കൊടുക്കേണ്ടത്. സര്‍ക്കാരിന്റെ ചുമതലയല്ല അത്. ഒരു സ്ത്രീയായതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം കൊടുക്കരുത്. അവര്‍ക്കും പരിശീലനം കൊടുക്കണം. സ്ത്രീ സംവിധായകരും നമുക്ക് വേണം”-അടൂര്‍ പറഞ്ഞു.

Also Read: Urvashi: ‘ലീഡ് റോൾ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ? പ്രായം അനുസരിച്ചാണോ?’; ദേശീയ അവാർഡിൽ വിമർശനവുമായി ഉർവശി

ടെലിവിഷന്‍ നശിച്ച അവസ്ഥയില്‍

ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. കൊള്ളാവുന്ന പരിപാടികള്‍ ടിവിയിലില്ല. ചാനലുകള്‍ മത്സരമാണ്. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ്‌ അത് നിര്‍ത്തി. കൊല്ലുന്നതിനും തല്ലുന്നതുമാണ് ആളുകള്‍ക്ക് കാണേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Follow Us
Related Stories
Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി
Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു… ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്
Vijay-Sangeetha Divorce: സം​ഗീത കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയതാണ്, ഇപ്പോഴത്തെ ചർച്ചകൾ രാഷ്ട്രീയ അജണ്ട – വിജയിയുടെ പിതാവ്
Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്
Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ
Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്