Balachandra Menon: ‘അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു’

Balachandra Menon on missing out on awards he was due: സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന കൂടുതല്‍ അവാര്‍ഡുകള്‍ മലയാളിയായ ഒരു ജൂറി മെമ്പറുടെ എതിര്‍പ്പ് മൂലമാണ് ലഭിക്കാതിരുന്നതെന്ന് ബാലചന്ദ്ര മേനോന്‍. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും ആരോപണം.

Balachandra Menon: അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു

ബാലചന്ദ്ര മേനോൻ

Published: 

23 Mar 2026 | 06:21 PM

1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമാന്തരങ്ങള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, അദ്ദേഹം തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തത്. ഈ സിനിമയ്ക്ക് ലഭിക്കേണ്ട മികച്ച ചിത്രത്തിനും, സംവിധായകനും, നടനുമുള്ള ദേശീയ അവാര്‍ഡ്, മലയാളിയായ ജൂറി അംഗം കാരണമാണ് കിട്ടാതിരുന്നതെന്ന് ഏതാനും മാസം മുമ്പ് ബാലചന്ദ്രമേനോന്‍ ആരോപിച്ചിരുന്നു.

സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും, കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്കുമാണ് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ മലയാളിയായ ജൂറി അംഗത്തിന്റെ ഇടപെടലില്‍ സമാന്തരങ്ങള്‍ക്ക് ലഭിക്കേണ്ട മൂന്ന് അവാര്‍ഡുകള്‍ നഷ്ടപ്പെട്ടെന്നാണ് ബാലചന്ദ്രമേനോന്റെ ആരോപണം.

ഇപ്പോഴിതാ, ആ ആരോപണം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം-സമാന്തരങ്ങള്‍, ഏറ്റവും മികച്ച നടന്‍-ബാലചന്ദ്രമേനോന്‍, ഏറ്റവും നല്ല സംവിധായകന്‍-ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നു ആ വര്‍ഷം അവാര്‍ഡിന് നിര്‍ദ്ദേശം വന്നതെന്ന് ‘കാന്‍ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

Also Read: Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

എന്നാല്‍ കേരളത്തിലെ ഒരു ജൂറി മെമ്പര്‍ അത് എതിര്‍ത്തു. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം എതിര്‍ത്തു. അന്ന് മറ്റ് ജൂറി മെമ്പര്‍മാര്‍ ആദ്യം വന്ന നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

കേട്ടറിവായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയല്ല. മാത്രമല്ല, ഇന്ന് അദ്ദേഹം ഇല്ല. മരിക്കുന്നതിന് മുമ്പ് ഒരു സത്കര്‍മ്മം ചെയ്തിട്ടാണ് പോയത്. അതൊന്നും നമ്മളെ ബാധിക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ തളരില്ല. അയാളുടെ കടമ അയാള്‍ ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Follow Us
Related Stories
Balan Movie : ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്
Vijay – Trisha: വിജയിക്കൊപ്പം തൃഷ കുറിച്ച “00:00″വെറുമൊരു സമയമല്ല!ദളപതിയുടെ പിറന്നാൾ ചിത്രത്തിലെ ആ രഹസ്യ സൂചന
Actress Lakshmi Priya: ഉഷാ ഹസീനേ 23 വർഷമായി ഞാൻ ഒരേ ഭർത്താവിന്റെ ഭാര്യയാണ് നീയോ? വർഗീയവാദിയെന്ന വിളിക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ
AMMA Controversy: ”ആത്മവിമർശനത്തിന് തയ്യാറാവണം, നല്ല മനുഷ്യരാകണം”; ‘അമ്മ’യുടെ രൂപീകരണ ലക്ഷ്യം ഓർമ്മിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ
AMMA General Body: “ലാലേട്ടൻ ഒറ്റ കാര്യം മാത്രമേ പറഞ്ഞൊള്ളു”; ‘അമ്മ’ ജനറൽബോഡിയിൽ നടന്ന സംഭവങ്ങൾ വിവരിച്ച് ബീന ആൻ്റണി
Actress Krishna Prabha: ഗണേഷേട്ടൻ ഒക്കെ വന്നില്ലേ ഇനി “അമ്മ”യിൽ എല്ലാം ശരിയാകും! അൻസിബയ്ക്ക് നീതി കിട്ടി എന്നും കൃഷ്ണപ്രഭ
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'