Balachandra Menon: ‘അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു’

Balachandra Menon on missing out on awards he was due: സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന കൂടുതല്‍ അവാര്‍ഡുകള്‍ മലയാളിയായ ഒരു ജൂറി മെമ്പറുടെ എതിര്‍പ്പ് മൂലമാണ് ലഭിക്കാതിരുന്നതെന്ന് ബാലചന്ദ്ര മേനോന്‍. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും ആരോപണം.

Balachandra Menon: അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു

ബാലചന്ദ്ര മേനോൻ

Published: 

23 Mar 2026 | 06:21 PM

1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമാന്തരങ്ങള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, അദ്ദേഹം തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തത്. ഈ സിനിമയ്ക്ക് ലഭിക്കേണ്ട മികച്ച ചിത്രത്തിനും, സംവിധായകനും, നടനുമുള്ള ദേശീയ അവാര്‍ഡ്, മലയാളിയായ ജൂറി അംഗം കാരണമാണ് കിട്ടാതിരുന്നതെന്ന് ഏതാനും മാസം മുമ്പ് ബാലചന്ദ്രമേനോന്‍ ആരോപിച്ചിരുന്നു.

സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും, കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്കുമാണ് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ മലയാളിയായ ജൂറി അംഗത്തിന്റെ ഇടപെടലില്‍ സമാന്തരങ്ങള്‍ക്ക് ലഭിക്കേണ്ട മൂന്ന് അവാര്‍ഡുകള്‍ നഷ്ടപ്പെട്ടെന്നാണ് ബാലചന്ദ്രമേനോന്റെ ആരോപണം.

ഇപ്പോഴിതാ, ആ ആരോപണം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം-സമാന്തരങ്ങള്‍, ഏറ്റവും മികച്ച നടന്‍-ബാലചന്ദ്രമേനോന്‍, ഏറ്റവും നല്ല സംവിധായകന്‍-ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നു ആ വര്‍ഷം അവാര്‍ഡിന് നിര്‍ദ്ദേശം വന്നതെന്ന് ‘കാന്‍ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

Also Read: Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

എന്നാല്‍ കേരളത്തിലെ ഒരു ജൂറി മെമ്പര്‍ അത് എതിര്‍ത്തു. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം എതിര്‍ത്തു. അന്ന് മറ്റ് ജൂറി മെമ്പര്‍മാര്‍ ആദ്യം വന്ന നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

കേട്ടറിവായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയല്ല. മാത്രമല്ല, ഇന്ന് അദ്ദേഹം ഇല്ല. മരിക്കുന്നതിന് മുമ്പ് ഒരു സത്കര്‍മ്മം ചെയ്തിട്ടാണ് പോയത്. അതൊന്നും നമ്മളെ ബാധിക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ തളരില്ല. അയാളുടെ കടമ അയാള്‍ ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം