Balachandra Menon: ‘അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു’

Balachandra Menon on missing out on awards he was due: സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന കൂടുതല്‍ അവാര്‍ഡുകള്‍ മലയാളിയായ ഒരു ജൂറി മെമ്പറുടെ എതിര്‍പ്പ് മൂലമാണ് ലഭിക്കാതിരുന്നതെന്ന് ബാലചന്ദ്ര മേനോന്‍. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും ആരോപണം.

Balachandra Menon: അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു

ബാലചന്ദ്ര മേനോൻ

Published: 

23 Mar 2026 | 06:21 PM

1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമാന്തരങ്ങള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, അദ്ദേഹം തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തത്. ഈ സിനിമയ്ക്ക് ലഭിക്കേണ്ട മികച്ച ചിത്രത്തിനും, സംവിധായകനും, നടനുമുള്ള ദേശീയ അവാര്‍ഡ്, മലയാളിയായ ജൂറി അംഗം കാരണമാണ് കിട്ടാതിരുന്നതെന്ന് ഏതാനും മാസം മുമ്പ് ബാലചന്ദ്രമേനോന്‍ ആരോപിച്ചിരുന്നു.

സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും, കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്കുമാണ് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ മലയാളിയായ ജൂറി അംഗത്തിന്റെ ഇടപെടലില്‍ സമാന്തരങ്ങള്‍ക്ക് ലഭിക്കേണ്ട മൂന്ന് അവാര്‍ഡുകള്‍ നഷ്ടപ്പെട്ടെന്നാണ് ബാലചന്ദ്രമേനോന്റെ ആരോപണം.

ഇപ്പോഴിതാ, ആ ആരോപണം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം-സമാന്തരങ്ങള്‍, ഏറ്റവും മികച്ച നടന്‍-ബാലചന്ദ്രമേനോന്‍, ഏറ്റവും നല്ല സംവിധായകന്‍-ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നു ആ വര്‍ഷം അവാര്‍ഡിന് നിര്‍ദ്ദേശം വന്നതെന്ന് ‘കാന്‍ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

Also Read: Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

എന്നാല്‍ കേരളത്തിലെ ഒരു ജൂറി മെമ്പര്‍ അത് എതിര്‍ത്തു. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം എതിര്‍ത്തു. അന്ന് മറ്റ് ജൂറി മെമ്പര്‍മാര്‍ ആദ്യം വന്ന നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

കേട്ടറിവായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയല്ല. മാത്രമല്ല, ഇന്ന് അദ്ദേഹം ഇല്ല. മരിക്കുന്നതിന് മുമ്പ് ഒരു സത്കര്‍മ്മം ചെയ്തിട്ടാണ് പോയത്. അതൊന്നും നമ്മളെ ബാധിക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ തളരില്ല. അയാളുടെ കടമ അയാള്‍ ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Follow Us
Related Stories
Drishyam 3 Release Date : ജോർജുകുട്ടിയുടെ മൂന്നാം വരവിനായി അൽപം കാത്തിരിക്കണം; ദൃശ്യം 3 റിലീസ് നീട്ടി
Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 തുടങ്ങാന്‍ പോകുന്നു; മത്സരാര്‍ഥികള്‍ ഇവരെല്ലാം
Ramesh Pisharody: ‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി
Manju Pathrose: ചിലര്‍ പൊങ്കാല ഇടുന്നത് ഭക്തികൊണ്ടല്ല, ഞാനിവിടെ ഉണ്ടെന്ന് കാണിക്കാനാണ്: മഞ്ജു പത്രോസ്
Renu Sudhi: എനിക്കിഷ്ടമുള്ള ബ്രാൻഡ് ഇതാണ്! ഡ്രിങ്കുകളിലെ തന്റെ താൽപര്യം തുറന്നു പറഞ്ഞ് രേണു സുധി
Summer in Bethlehem Deleted Scene: എങ്ങനെ ആമി ഡെന്നീസിനെ സ്നേഹിച്ചു… ആരും കാണാത്ത നിരഞ്ജന്റെ സീൻ പുറത്തുവിട്ട് സമ്മർ ഇൻ ബദ്ലഹേം ടീം
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു