Ranya Rao: സ്വർണ്ണ കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യമില്ല

Ranya Rao: ഒരു കിലോ​ഗ്രാം സ്വർണം ദുബായിൽ നിന്ന് ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ രന്യ കമ്മീഷൻ വാങ്ങിയിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. നടിയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

Ranya Rao: സ്വർണ്ണ കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യമില്ല

Ranya Rao

Published: 

14 Mar 2025 | 08:03 PM

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് ജാമ്യമില്ല. റവന്യൂ ഇന്റലിജെൻസ് അറസ്റ്റ് ചെയ്ത നടിയുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളി. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടിയെ 14 ദിവസത്തേക്കും കൂട്ടുപ്രതി തരുൺ രാജുവിനെ 15 ദിവസത്തേക്കും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോവാനൊരുങ്ങുമ്പോൾ രന്യ റാവുവിനെ ഡിആർഐ പിടികൂടുന്നത്.  12 കോടി രൂപയിൽ അധികം വിലമതിക്കുന്ന 14.8 കിലോ​ഗ്രാം സ്വർണമാണ് നടിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് രന്യയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 3.67 കോടി രൂപയും കണ്ടെത്തിയിരുന്നു. തുടർച്ചയായി നടത്തിയ ദുബായ് യാത്രയാണ് നടിയെ കുടുക്കിയത്. ഒരു വർഷത്തിനുള്ളിൽ 27 തവണയാണ് രന്യ ദുബായ് യാത്ര നടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയും.

ALSO READ: ഹണിട്രാപ്പില്‍പ്പെട്ടു പിന്നാലെ പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറി; ഉദ്യോഗസ്ഥന്‍ പിടിയില്‍

രന്യ സ്വർണക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു കിലോ​ഗ്രാം സ്വർണം ദുബായിൽ നിന്ന് ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നടി കമ്മീഷൻ വാങ്ങിയിരുന്നെന്നും അന്വേഷണസംഘം പറഞ്ഞു. ഇന്റര്‍നെറ്റ് കോള്‍ വഴിയാനാണ് നിർദ്ദേശം നൽകിയിരുന്നതെന്നാണ് നടിയുടെ മൊഴി. ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ഗേറ്റ് എ-യില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനുള്ള  നിർദ്ദേശം ലഭിച്ചു. അവിടെ നിന്ന് വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ തനിക്ക് സ്വര്‍ണം നല്‍കുകയായിരുന്നുവെന്ന് രന്യ പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ആദ്യം കേസ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഹവാല ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇ.ഡിയും സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രന്യയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. എന്നാൽ രന്യയെ സഹായിക്കാൻ നടിയുടെ വളർത്തച്ഛനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർദ്ദേശം നൽകിയെന്നാണ് ഇയാളുടെ മൊഴി. രാമചന്ദ്ര റാവുവിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണവും തുടരുന്നുണ്ട്.

 

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍