Maniyanpilla Raju: ‘റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്’; മണിയൻപിള്ള രാജു

Maniyanpilla Raju About Mohanlal costume in Chotta Mumbai: ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു.

Maniyanpilla Raju: റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്; മണിയൻപിള്ള രാജു

മണിയൻപിള്ള രാജു, മോഹൻലാൽ

Updated On: 

22 May 2025 | 09:31 PM

2007ൽ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഛോട്ടാ മുംബൈ’. ചിത്രത്തിലെ മോഹൻലാലിൻറെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൊച്ചിയിലെ ഒരു സാധാരണക്കാരന്റെ വേഷത്തിൽ എത്തിയ മോഹൻലാൽ കഥാപാത്രത്തിന് ഏറെ അനുയോജ്യമായ വസ്ത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ, ഛോട്ടാ മുംബൈയിലെ മോഹൻലാലിൻറെ വസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിർമാതാവുമായ മണിയൻപിള്ള രാജു.

ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു. ആ കോസ്റ്റ്യൂമിൽ സംവിധായകൻ തൃപ്തനല്ലായിരുന്നെന്ന് തനിക്ക് മനസിലായെന്നും, എന്നാൽ ഷൂട്ട് തുടങ്ങിയത് കൊണ്ട് വീണ്ടും ഡിസൈൻ ചെയ്യാനുള്ള സമയമില്ലായിരുന്നുവെന്നും നടൻ പറഞ്ഞു. ഒടുവിൽ പെന്റാ മേനകയുടെ മുന്നിൽ 150 രൂപക്ക് വിൽക്കുന്ന കുറച്ച് ഷർട്ടുകൾ വാങ്ങി മോഹൻലാലിന് നൽകിയെന്നും, അത് സംവിധായകന് ഒരുപാട് ഇഷ്ടമായെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മൂവീ വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഛോട്ടാ മുംബൈ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി ആദ്യം ഡിസൈൻ ചെയ്ത കോസ്റ്റ്യൂം അതല്ലായിരുന്നു. ആദ്യം കൊണ്ടുവന്നത്മും ബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. പക്ഷേ, ആദ്യ ദിവസം അത് ഇട്ട് ഷൂട്ട് ചെയ്തപ്പോൾ തന്നെ സംവിധായകന് ഒരു തൃപ്തി ഉണ്ടായിരുന്നില്ല. ലാലിന്റെ കഥാപാത്രം ആ കഥയിൽ ഫിറ്റാകാത്തതുപോലെ തോന്നി.

ALSO READ: ‘ആണുങ്ങൾക്കുള്ളതാണ് ജയിൽ, നെഞ്ചും വിരിച്ച് പോകും’; യൂട്യൂബർ രോഹിത്ത്

ഷൂട്ട് തുടങ്ങിത് കൊണ്ടുതന്നെ പുതിയ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനുള്ള സമയം ഇല്ലായിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് പെന്റാ മേനകയുടെ മുന്നിൽ റോഡ് സൈഡിൽ വിൽക്കുന്ന നാലഞ്ച് ഷർട്ട് വാങ്ങി വന്നത്. അത് ലാലിന് പക്കാ മാച്ചായിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പറയാമായിരുന്നു. പക്ഷേ, കഥയും കഥാപാത്രവും ഡിമാൻഡ് ചെയ്യുന്ന കാര്യമാണെങ്കിൽ പിന്നെ ലാൽ മറ്റൊന്നും നോക്കില്ല” മണിയൻപിള്ള രാജു പറഞ്ഞു.

Follow Us
Related Stories
Sathyan Anthikkad: ഭാഷയറിയാത്ത യാത്രകളും ബിരിയാണി മണക്കുന്ന ഓർമ്മകളും; സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു
Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്