Maniyanpilla Raju: ‘റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്’; മണിയൻപിള്ള രാജു

Maniyanpilla Raju About Mohanlal costume in Chotta Mumbai: ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു.

Maniyanpilla Raju: റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്; മണിയൻപിള്ള രാജു

മണിയൻപിള്ള രാജു, മോഹൻലാൽ

Updated On: 

22 May 2025 | 09:31 PM

2007ൽ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഛോട്ടാ മുംബൈ’. ചിത്രത്തിലെ മോഹൻലാലിൻറെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൊച്ചിയിലെ ഒരു സാധാരണക്കാരന്റെ വേഷത്തിൽ എത്തിയ മോഹൻലാൽ കഥാപാത്രത്തിന് ഏറെ അനുയോജ്യമായ വസ്ത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ, ഛോട്ടാ മുംബൈയിലെ മോഹൻലാലിൻറെ വസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിർമാതാവുമായ മണിയൻപിള്ള രാജു.

ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു. ആ കോസ്റ്റ്യൂമിൽ സംവിധായകൻ തൃപ്തനല്ലായിരുന്നെന്ന് തനിക്ക് മനസിലായെന്നും, എന്നാൽ ഷൂട്ട് തുടങ്ങിയത് കൊണ്ട് വീണ്ടും ഡിസൈൻ ചെയ്യാനുള്ള സമയമില്ലായിരുന്നുവെന്നും നടൻ പറഞ്ഞു. ഒടുവിൽ പെന്റാ മേനകയുടെ മുന്നിൽ 150 രൂപക്ക് വിൽക്കുന്ന കുറച്ച് ഷർട്ടുകൾ വാങ്ങി മോഹൻലാലിന് നൽകിയെന്നും, അത് സംവിധായകന് ഒരുപാട് ഇഷ്ടമായെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മൂവീ വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഛോട്ടാ മുംബൈ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി ആദ്യം ഡിസൈൻ ചെയ്ത കോസ്റ്റ്യൂം അതല്ലായിരുന്നു. ആദ്യം കൊണ്ടുവന്നത്മും ബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. പക്ഷേ, ആദ്യ ദിവസം അത് ഇട്ട് ഷൂട്ട് ചെയ്തപ്പോൾ തന്നെ സംവിധായകന് ഒരു തൃപ്തി ഉണ്ടായിരുന്നില്ല. ലാലിന്റെ കഥാപാത്രം ആ കഥയിൽ ഫിറ്റാകാത്തതുപോലെ തോന്നി.

ALSO READ: ‘ആണുങ്ങൾക്കുള്ളതാണ് ജയിൽ, നെഞ്ചും വിരിച്ച് പോകും’; യൂട്യൂബർ രോഹിത്ത്

ഷൂട്ട് തുടങ്ങിത് കൊണ്ടുതന്നെ പുതിയ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനുള്ള സമയം ഇല്ലായിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് പെന്റാ മേനകയുടെ മുന്നിൽ റോഡ് സൈഡിൽ വിൽക്കുന്ന നാലഞ്ച് ഷർട്ട് വാങ്ങി വന്നത്. അത് ലാലിന് പക്കാ മാച്ചായിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പറയാമായിരുന്നു. പക്ഷേ, കഥയും കഥാപാത്രവും ഡിമാൻഡ് ചെയ്യുന്ന കാര്യമാണെങ്കിൽ പിന്നെ ലാൽ മറ്റൊന്നും നോക്കില്ല” മണിയൻപിള്ള രാജു പറഞ്ഞു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്