Actor Murali: മൂന്ന് പേരുടെ മരണങ്ങൾ മുരളിയെ തകർത്തു, അവസാന കാലത്ത് ഡിപ്രഷൻ കടന്നു വന്നു

മുരളിയുടെ മരണത്തെ പറ്റി നേരത്തെയും പല അഭിമുഖങ്ങളിൽ പ്രൊഫസർ അലിയാർ പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് ഒരു മൂന്നാലു മാസം മുമ്പും ഫുൾ ചെക്കപ്പ് മുരളി നടത്തിയതായിരുന്നു അദ്ദേഹം പക്ഷെ അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു

Actor Murali: മൂന്ന് പേരുടെ മരണങ്ങൾ മുരളിയെ തകർത്തു, അവസാന കാലത്ത് ഡിപ്രഷൻ കടന്നു വന്നു

Actor Murali

Published: 

11 Feb 2025 | 03:27 PM

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ. ആരോഗ്യ വകുപ്പിൽ എൽഡി ക്ലർക്കായി ജോലി തുടങ്ങി പിന്നെ സിനിമയിലേക്ക് എത്തിയ മുരളി എന്ന നടൻ സമ്മാനിച്ചത് എക്കാലത്തും മലയാള സിനിമ നെഞ്ചിലേറ്റിയ നിരവധി വേഷങ്ങളാണ്. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവായിരുന്നു മുരളിയുടെ ഏറ്റവും അവസാനത്തെ ചിത്രം. അവസാന കാലത്ത് കടുത്ത മാനസിക വിഷമവും അതിൽ നിന്നും ഡിപ്രഷനും മുരളിയെ പിടികൂടിയിരുന്നത് അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നു. രോഗ ബാധിതനായി 2009-ൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മുരളിയെ തകർത്തു കളഞ്ഞത് തൻ്റെ അടുത്ത സുഹൃത്തുക്കളും വഴികാട്ടികളുമായിരുന്ന മൂന്ന് പേരുടെ മരണമായിരുന്നെന്ന് സുഹൃത്തും നടനുമായ പ്രൊഫ.അലിയാർ ഓർമിക്കുന്നു. അമൃതാ ടീവിയുടെ പരിപാടിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

പ്രൊഫ.അലിയാറിൻ്റെ വാക്കുകൾ ഇങ്ങനെ

മുരളിയുടെ ജീവിതത്തിലെ അവസാന കാലത്ത് സംഭവിച്ച മൂന്ന് മരണങ്ങൾ മുരളിയെ ഭയങ്കരമായിട്ട് തകർത്തുകളഞ്ഞു. ഒന്ന് നരേന്ദ്രപ്രസാദിന്റെ മരണം 2003-ൽ. നരേന്ദ്രപ്രസാദിന്റെ ബോഡിയുമായി കോഴിക്കോട് മുതൽ മാവേലിക്കരവരെ മുരളി ഒരാളാണ് സഞ്ചരിച്ചത്. ഇടയ്ക്കിടെ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. കൂടെ ആരുമില്ല. രാത്രി മുഴുവൻ ഞങ്ങൾ അവിടെയായിരുന്നു. രണ്ടാമത്തെ മരണം കടമ്മനിട്ടയുടേതായിരിന്നു, പിന്നെ ലോഹിതാദാസു പോയതോടെ പിന്നെ എന്തൊന്നു ജീവിതം? എന്തിന് ജീവിതം എന്ന് പറയുന്ന അങ്ങേയറ്റത്തെ ഒരു ശൂന്യതയിലേക്ക് പോയതുപോലെ തോന്നിയിരുന്നു. ഇങ്ങനെ അവസാന കാലത്ത് ഭയങ്കരമായി ഡിപ്രഷനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

മുരളിയുടെ മരണത്തെ പറ്റി നേരത്തെയും പല അഭിമുഖങ്ങളിൽ പ്രൊഫസർ അലിയാർ പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് ഒരു മൂന്നാലു മാസം മുമ്പും ഫുൾ ചെക്കപ്പ് മുരളി നടത്തിയതായിരുന്നു. ഷുഗറിന്റെ പ്രശ്നം ഉണ്ടായിരുന്നു മുരളിക്ക്. മുരളി ആഫ്രിക്കയിലെ ഒരു പടത്തിൽ അഭിനയിക്കാൻ പോയി തിരിച്ച് വന്നപ്പോൾ ഭയങ്കരമായിട്ട് പനിയടിച്ചു. തണുപ്പിന്റെ പാരമ്യത്തിലായിരുന്നു അവിടെ ഷൂട്ടിംഗ്. വീട്ടിലെത്തി പനിയടിച്ചു ഇവിടെ വന്ന് രണ്ടു ദിവസം കിടന്നു.ഡയാബറ്റിക് പേഷ്യന്റ് ആയതുകൊണ്ട് ചെറിയ അറ്റാക്ക് വന്നാലും പെയിൻ അറിയില്ല-അദ്ദേഹം പറഞ്ഞു

ഒരു ദിവസം സന്ധ്യ കഴിഞ്ഞ സമയം മുതൽ ചെറിയ പെയിൻ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ പിന്നെ നെഞ്ചെരിച്ചിൽ എന്ന് നമ്മൾ സാധാരണ പറയാറുള്ളതുപോലെ എന്തോ ആണെന്ന് വിചാരിച്ചിട്ട് കട്ടൻചായയും ജലൂസിലുമൊക്കെ കഴിച്ച് കഴിച്ച് സമയം പോയി. പക്ഷേ രാത്രി രണ്ടു മണിയോടുകൂടി പിന്നെ കൊളാപ്സ് ചെയ്ത് വീഴുകയായിരുന്നു. അപ്പോൾ ഹാർട്ട് എന്ന് വച്ചാൽ ചിന്നഭിന്നമായെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.നേരെ മരിച്ച് ആ ചെറിയ പെയിൻ വന്നപ്പോഴേ പോയിരുന്നു എങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു. അതാണ് മുരളിയുടെ കാര്യത്തിൽ സംഭവിച്ചത്. അല്ലാതെ വേറെ ഒന്നുംകൊണ്ടും സംഭവിച്ച മരണമല്ലെന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു