Pallikkettu Song by veeramani: മധുരമീനാക്ഷിയ്ക്കു മുന്നിൽ വേദന മറന്ന് വീരമണി അവസാനമായി പാടി…. പള്ളിക്കെട്ട് ശബരിമലയ്ക്ക്…

Pallikkettu sabarimalaykku song: അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും 'പള്ളിക്കെട്ട്' തന്നെയായിരുന്നു

Pallikkettu Song by veeramani: മധുരമീനാക്ഷിയ്ക്കു മുന്നിൽ വേദന മറന്ന് വീരമണി അവസാനമായി പാടി.... പള്ളിക്കെട്ട് ശബരിമലയ്ക്ക്...

Pallikkettu Song

Updated On: 

30 Dec 2025 | 02:10 PM

ഇരുമുടി താങ്കി…. എന്ന നീണ്ട വിരുത്തം…. ഒടുവിൽ താളാത്മകമായി ശരണം വിളിപോലെ പള്ളിക്കെട്ട് …. ശബരിമലയ്ക്ക് …. എന്നു തുടങ്ങി പിന്നങ്ങോട്ട് കൊട്ടിക്കേറുന്ന ആവേശത്താളം. പതിനെട്ടു പടികൾക്കപ്പുറത്തെ സ്വാമി സന്നിധിയിലേക്ക് കൈപിടിച്ചുയർത്തുന്ന അനുഭവം. വീരമണിയുടെ ശബ്ദത്തെപ്പറ്റി ഓർക്കുമ്പോൾ ആദ്യം ഓടിവരുന്ന ​ഗാനം ഇതുതന്നെയാകും. ജ്യേഷ്ഠൻ സോമുവും വയലിൻ വിദ്വാൻ ഗജയും ചേർന്ന് ചിട്ടപ്പെടുത്തിയ ഈ ഗാനം എഴുതിയത് ഷൺമുഖം എന്ന രചയിതാവാണ്.

കാഴ്ചയിൽ ഒരു ചെറിയ മനുഷ്യനായിരുന്നെങ്കിലും പാടിത്തുടങ്ങിയാൽ ആ പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു വീരമണിയുടെ ശബ്ദമെന്ന് അദ്ദേഹത്തിന്റെ ഗാനമേളകൾക്ക് സാക്ഷിയായവർ ഓർക്കുന്നു. സിനിമാനടൻ എം.എൻ. നമ്പ്യാരുടെ ശിഷ്യനായി 1970 മുതൽ എല്ലാ വർഷവും ശബരിമല സന്ദർശിച്ചിരുന്ന വീരമണി, സംഗീതത്തെ ഈശ്വരസാക്ഷാത്കാരത്തിനുള്ള വഴിയായാണ് കണ്ടത്. സിലോൺ റേഡിയോയിലെ തമിഴ് പ്രക്ഷേപണങ്ങളിലൂടെയാണ് ഈ പാട്ടുകൾ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയത്.

Also Read: Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ

അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും ‘പള്ളിക്കെട്ട്’ തന്നെയായിരുന്നു. ആ പാട്ടിലൂടെ സ്വാമി സന്നിധിയിലേക്ക് ലയിച്ച ഗായകൻ പിന്നീട് ഒക്ടോബർ 29-ന് ഈ ലോകത്തോട് വിടപറഞ്ഞു. വീരമണിയുടെ വിയോഗശേഷം ജ്യേഷ്ഠൻ സോമു ‘വീരമണി സോമു’ എന്ന പേരിൽ സംഗീത യാത്ര തുടർന്നു. ഇന്ന് അദ്ദേഹത്തിന്റെ പുത്രന്മാരായ വീരമണി രാജുവും വീരമണി കണ്ണനും ആ മഹത്തായ ഗാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

വിടവാങ്ങി മൂന്നര പതിറ്റാണ്ടിനിപ്പുറവും, ശരണമന്ത്രങ്ങൾ അന്തരീക്ഷത്തിൽ നിറയുമ്പോൾ വീരമണിയും അദ്ദേഹത്തിന്റെ ശബ്ദവും ഇല്ലാതെ മലയാളിക്ക് മണ്ഡലകാലമില്ല. വെറുമൊരു പാട്ടുകാരനായിരുന്നില്ല അദ്ദേഹം, മറിച്ച് സംഗീതം കൊണ്ട് ഭക്തിയുടെ പുണ്യം തീർത്ത താപസനായിരുന്നു.

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു