SP Venkitesh: സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

SP Venkitesh Is Nor More: എസ്പി വെങ്കിടേഷ് അന്തരിച്ചു.

SP Venkitesh: സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

എസ്പി വെങ്കിടേഷ്

Updated On: 

03 Feb 2026 | 01:17 PM

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. 70 വയസായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം 80കളുടെ അവസാനം മുതൽ 90കളിൽ സൂപ്പർ ഹിറ്റായ പല സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചു.

1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു എസ്പി വെങ്കിടേഷിൻ്റെ ജനനം. മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷ് സംഗീതലോകത്തെത്തുന്നത്. മൂന്ന് വയസ് മുതൽ പിതാവിൻ്റെ ശിക്ഷണത്തിൽ മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും കഴിവുണ്ടായിരുന്നു. 1968 മുതൽ അദ്ദേഹം മലയാളം ഉൾപ്പെടെ വിവിധ സിനിമകളുടെ ഓർക്കസ്ട്രയിൽ എസ്പി വെങ്കിടേഷ് ഉൾപ്പെട്ടിരുന്നു.

Also Read: Santhivila Dinesh: ‘എൽഡിഎഫ് ഒരു പരിപാടിക്കും എന്നെ വിളിക്കാറില്ല’; വേടനെപ്പോലൊരു അലവലാതിയ്ക്ക് അവാർഡ് കൊടുത്തെന്ന് ശാന്തിവിള ദിനേഷ്

1971ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം അദ്ദേഹം സിനിമാജീവിതം ആരംഭിച്ചു. 1975ൽ കന്നഡ സിനിമകളിലൂടെ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി. 1981ലെ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രമായിരുന്നു സ്വതന്ത്ര സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. 1985ൽ ജനകീയ കോടതി എന്ന സിനിമയിലൂടെ എസ്പി വെങ്കിടേഷ് മലയാളത്തിൽ അരങ്ങേറി. 150ലധികം മലയാള സിനിമകൾ ഉൾപ്പെടെ 500ലേറെ സിനിമകളുടെ സംഗീതസംവിധാനം നിർവഹിച്ചു.

കുട്ടേട്ടൻ, കിലുക്കം, ഇന്ദ്രജാലം, ജോണി വാക്കർ, സ്ഫടികം, ധ്രുവം, കൗരവർ, രാജാവിൻ്റെ മകൻ തുടങ്ങി നിരവധി മികച്ച ആൽബങ്ങൾ അദ്ദേഹത്തിൻ്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയതാണ്. പല ഹിറ്റ് സിനിമകളുടെ പശ്ചാത്തലസംഗീതവും അദ്ദേഹം നിർവഹിച്ചു. ഇക്കൊല്ലം പുറത്തിറങ്ങിയ വെള്ളേപ്പം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്.

 

ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
പൂപ്പല്‍ പിടിച്ച തേങ്ങ കളയല്ലേ; ഈ ടിപ്പ് പരീക്ഷിച്ചാല്‍ മതി
നെയ്യിൽ മായമുണ്ടോ? ഫ്രിഡ്ജിൽ വെച്ചാൽ അറിയാം
ലക്ഷങ്ങളുടെ ടൂറിസ്റ്റ് ബസ് മുണ്ടക്കയത്ത് കത്തിയപ്പോൾ
ടാറ്റാ നാനോ ഇങ്ങനെ ഇറക്കിയിരുന്നെങ്കിൽ
ലക്ഷക്കണക്കിന് രൂപയുടെ മദ്യം എന്തിനാണ് നശിപ്പിക്കുന്നത്?
കളക്ഷന്‍ ഏജന്റിനെ ആക്രമിച്ച് കവര്‍ന്നത് 31 ലക്ഷം രൂപ; ബെംഗളൂരുവില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ച