Israel-Iran Conflict: ഇസ്രയേൽ-ഇറാൻ സംഘർഷം; ‘സമാധാനം പുനഃസ്ഥാപിക്കണം’; മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു

Benjamin Netanyahu Calls PM Modi: വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹു മോദിയെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ സാഹചര്യം പങ്കുവെക്കുകയും ചെയ്തത്.

Israel-Iran Conflict: ഇസ്രയേൽ-ഇറാൻ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കണം; മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു

ബെഞ്ചമിൻ നെതന്യാഹു, നരേന്ദ്ര മോദി

Published: 

13 Jun 2025 | 09:51 PM

ന്യൂഡൽഹി: ഇറാനെ ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ മോദി ആശങ്ക അറിയിച്ചു. മേഖലയിൽ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും നെതന്യാഹുവിനോട് മോദി അഭ്യർത്ഥിച്ചു. പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ ഉപയോഗപ്പെടുത്തണം എന്നും പിന്തുണ നൽകാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹു മോദിയെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ സാഹചര്യം പങ്കുവെക്കുകയും ചെയ്തത്. അതിനിടെയാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്. നെതന്യാഹു ഫോണിൽ ബന്ധപ്പെട്ട വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി തന്നെ പങ്കുവെച്ചിട്ടുമുണ്ട്.

മോദി പങ്കുവെച്ച പോസ്റ്റ്:

ഇറാനിൽ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായും 329 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനവാസ മേഖലകളും ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചതെന്ന് നെതന്യാഹു അറിയിച്ചു. ആക്രമണത്തിൽ സൈനിക മേടവിയും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് വിവരം.

ALSO READ: വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്ന് അറിയുമോ? വദ​ഗ്ധർ പറയുന്നത് ഇങ്ങനെ

ഇറാനെ ആക്രമിച്ചതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായും സംസാരിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ 100 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാന് വീണ്ടും നാശമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളിലെയും എംബസികൾ അടച്ചിടാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ