Delhi Blast: ഡല്‍ഹി സ്‌ഫോടനം; അക്രമിയുടെ കാലില്‍ മെറ്റാലിക് ട്രിഗര്‍, ഷൂ ബോംബര്‍ സാധ്യതകള്‍ തേടി അന്വേഷണ സംഘം

Delhi Red Fort Blast Updates: കാറില്‍ നിന്ന് ലഭിച്ച ഷൂവിലാണ് അന്വേഷണ സംഘം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഷൂവില്‍ നിന്ന് ലോഹം പോലുള്ള വസ്തുക കണ്ടെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Delhi Blast: ഡല്‍ഹി സ്‌ഫോടനം; അക്രമിയുടെ കാലില്‍ മെറ്റാലിക് ട്രിഗര്‍, ഷൂ ബോംബര്‍ സാധ്യതകള്‍ തേടി അന്വേഷണ സംഘം

Delhi Blast

Updated On: 

18 Nov 2025 | 02:19 PM

ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ ഷൂ ബോംബര്‍ സാധ്യതകള്‍ തേടി അന്വേഷണ സംഘം. ആക്രമണത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്ന് സംശയാസ്പദമായി ഒരു ഷൂ കണ്ടെത്തിയതായി അന്വേഷണം സംഘം അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് അംഗം ഡോ. ഉമര്‍ മുഹമ്മദ് ഒരു ഷൂ ബോംബര്‍ ആയിരുന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

കാറില്‍ നിന്ന് ലഭിച്ച ഷൂവിലാണ് അന്വേഷണ സംഘം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഷൂവില്‍ നിന്ന് ലോഹം പോലുള്ള വസ്തു കണ്ടെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച വസ്തുവായിരിക്കാം അതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മദര്‍ ഓഫ്‌ സാത്താന്‍ എന്ന് പേരുള്ള അതിതീവ്ര സ്‌ഫോടന ശേഷിയുള്ള TATP എന്ന സ്‌ഫോടക വസ്തുവിന്റെ അംശം ഷൂവില്‍ നിന്നും കാറിന്റെ ടയറില്‍ നിന്നും കണ്ടെത്തി. ഉമര്‍ ഇത് സ്‌ഫോടനം നടത്താനായി കാറില്‍ ഒളിപ്പിച്ചതാകാമെന്നാണ് വിവരം. ആക്രമണം നടത്തുന്നതിനായി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ വലിയ അളവില്‍ തന്നെ TATP സംഭരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പരിശോധനയില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തിന് TATP ഉം അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഇവരുടെ പക്കലുണ്ടായിരുന്നു എന്നതിന് തെളിവാകുകയാണ് കാറില്‍ നിന്നും ലഭിച്ച ഷൂ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍. ഷൂവില്‍ നിന്ന് കണ്ടെത്തിയ ലോഹ വസ്തു കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. സ്‌ഫോടനത്തിന് കാരണമാകുന്ന ട്രിഗര്‍ മെക്കാനിസമാണോ ഇവിടെ പരീക്ഷിക്കാന്‍ ഒരുങ്ങിയതെന്നും അന്വേഷണ സംഘം പരിശോധിക്കും.

Also Read: Delhi Blast: ‘ചാവേർ ആക്രമണമെന്നാൽ രക്തസാക്ഷിത്വം’; ഇസ്ലാമിൽ അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഡോക്ടർ ഉമർ മുഹമ്മദ്: വിഡിയോ

ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ഹമാസ് മാതൃകയിലുള്ള ആക്രമണം വിന്യസിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജെയ്‌ഷെ മുഹമ്മദ് എന്ന് എന്‍ഐഎ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഷൂ ബോംബര്‍ വിവരങ്ങള്‍ പുറത്തുവന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ