Dharmasthala Mass Burial: മൃതദേഹം കുഴിച്ചിടുന്നതു കണ്ടു; വെളിപ്പെടുത്തലുമായി സ്ത്രീ, ദുരൂഹത ഒഴിയാതെ ധർമസ്ഥല

Dharmasthala Mass Burial Case Latest Update: കഴിഞ്ഞ ദിവസം ആറുപേർ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നെന്നാണ് ഇവർ അന്വേഷണസംഘത്തിനു മൊഴി നൽകിയത്.

Dharmasthala Mass Burial: മൃതദേഹം കുഴിച്ചിടുന്നതു കണ്ടു; വെളിപ്പെടുത്തലുമായി സ്ത്രീ, ദുരൂഹത ഒഴിയാതെ ധർമസ്ഥല

Dharmasthala

Published: 

10 Aug 2025 | 08:46 AM

ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിലെ ദുരൂഹതകൾ മുറുക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  സ്ത്രീ. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണസംഘത്തിൻ്റെ അടുത്തെത്തിയാണ് സ്ത്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്ത് ശുചീകരണത്തൊഴിലാളി മ‍ൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവർ പറയുന്നത്. മ‍ൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയതായും അന്വേഷണസംഘത്തിന് സ്ത്രീ മൊഴി നൽകിയതായാണു പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം ആറുപേർ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നെന്നാണ് ഇവർ അന്വേഷണസംഘത്തിനു മൊഴി നൽകിയത്. നദിക്ക് സമീപം കുഴിയെടുത്താൽ വെള്ളം ഗതിമാറിയെത്തും എന്നതിനാൽ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എത്തിച്ചായിരിക്കും ഇവിടെ അന്വേഷണ സംഘം പരിശോധന നടത്തുക.

അതേസമയം ഇന്നലെ ധർമസ്ഥല ക്ഷേത്രകവാടത്തിനുള്ളിൽ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്താനായില്ല. ആദ്യമായാണ് ക്ഷേത്രകവാടത്തിനുള്ളിൽ കയറി പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്ന് പരിശോധനയുണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. നാളെ മുതൽ വീണ്ടും തുടരും.

അതിനിടെ ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ മാധ്യമവിലക്ക്‌ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടില്ല. ഹർജിയിൽ രണ്ടാഴ്‌ചക്കകം തീരുമാനമെടുക്കാൻ ബംഗളൂരുവിലെ വിചാരണ കോടതിക്ക് നിർദേശം നൽകികൊണ്ട് സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. വാർത്തകളിൽ ധർമ്മസ്ഥല ട്രസ്റ്റും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെ പേരും ഉപയോഗിക്കരുതെന്ന് കാണിച്ചാണ് ഹർജി നൽകിയത്.

ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റ്‌ സെക്രട്ടറി ഡി ഹർഷേന്ദ്ര കുമാറാണ് ഹർജി നൽകിയത്. നേരത്തെ ബംഗളൂരു സിറ്റി അഡിഷണൽ സെഷൻസ് കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ എണ്ണായിരത്തിലധികം വാർത്താലിങ്കുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു
Chennai Metro: 4 മാസം വൈകി, പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?
ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ…! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും
PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും