Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടുംഭീകരരും, വിവരം പുറത്ത്

Five Pakistani Terrorists Killed in Operation Sindoor: ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ ഒമ്പത് പ്രധാന ക്യാമ്പുകൾക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് ഇപ്പോൾ വാർത്ത ഏജൻസിയായ എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടുംഭീകരരും, വിവരം പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

10 May 2025 | 03:25 PM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം. മെയ് 7ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ ഒമ്പത് പ്രധാന ക്യാമ്പുകൾക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് ഇപ്പോൾ വാർത്ത ഏജൻസിയായ എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.

മുദസ്സർ ഖദിയാൻ ഖാസ് എന്ന അബു ഝുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസർ എന്ന ഉസ്താദ് ജി, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സൻ ഖാൻ തുടങ്ങിയ കൊടുംഭീകരരാണ് ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ജമ്മു കശ്മീരിൽ ഉൾപ്പടെ വിവിധൻ ഭീകരക്രമണങ്ങളിൽ പ്രധാന പങ്കുള്ളവരാണ് ഇവർ.

ലഷ്കറെ തൊയ്‌ബയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് മുദസ്സർ ഖദിയാൻ ഖാസ്. മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ഒരു സർക്കാർ സ്‌കൂളിൽ വെച്ചായിരുന്നു ഇയാളുടെ അന്ത്യകർമ്മങ്ങൾ നടന്നത്. ഇയാളുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ആഗോളഭീകരനായ ഹാഫിസ് അബ്ദുൽ റൗഫാണ്.

ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് മസൂദ് അസർ. കാണ്ഡഹാർ വിമാനറാഞ്ചലിൽ പ്രധാന പ്രതികളിൽ ഒരാൾ കൂടിയാണ് ഇയാൾ. ലഷ്കറെ തൊയ്‌ബയുടെ പ്രധാന നേതാവാണ് ഖാലിദ് എന്ന അബു അഖാശ. ജമ്മു കശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കുള്ള ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും പ്രധാനിയാണ്. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഇയാളുടെ സംസ്കാര ചടങ്ങിൽ പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്തതായാണ് റിപ്പോർട്ട്.

ALSO READ: വീടുകളിൽ തന്നെ തുടരണം, പൊതുസ്ഥലത്ത് ഒത്തുകൂടരുത്; രാജസ്ഥാനിൽ റെഡ് അലർട്ട്, ലോക്ക്ഡൗൺ

ജെയ്ഷെ മുഹമ്മദ് കമാൻഡർ അസ്ഗർ ഖാൻ കശ്മീരിയുടെ മകനും പാക് അധീന കശ്മീരിലെ ജെയ്ഷെ കമാൻഡർമാരിൽ പ്രധാനിയുമാണ് മുഹമ്മദ് ഹസ്സൻ ഖാൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇയാളാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്