Heavy Rain alert: വീണ്ടും പെരുമഴക്കാലമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Heavy Rain Threat Returns: നവംബർ 4 മുതൽ ന്യൂനമർദ്ദം കൂടുതൽ ശക്തമാവുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. വടക്കൻ ആൻഡമാൻ കടലിലേക്ക് യാതൊരു കാരണവശാലും പോകരുത്. ബോട്ട് ഓപ്പറേറ്റർമാർ, ദ്വീപുകളിലെ താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Heavy Rain alert: വീണ്ടും പെരുമഴക്കാലമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Rain alert

Published: 

03 Nov 2025 | 07:09 PM

പോർട്ട് ബ്ലെയർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (I M D) ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. നാളെയോടെ ചക്രവാതച്ചുഴി കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.

 

ന്യൂനമർദ്ദത്തിന്റെ നിലവിലെ സാഹചര്യം

 

കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും മ്യാൻമർ തീരത്തോടും ചേർന്ന പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ ന്യൂനമർദ്ദം രൂപപ്പെടാൻ തുടങ്ങിയത്. നിലവിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു.

Also Read:വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി പിടിയിൽ

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ടും തുടർന്ന് വടക്ക് പടിഞ്ഞാറോട്ടും മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങളിലൂടെയും നീങ്ങാൻ സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും ശക്തമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

ജാഗ്രതാ നിർദ്ദേശങ്ങൾ

 

നവംബർ 4 മുതൽ ന്യൂനമർദ്ദം കൂടുതൽ ശക്തമാവുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. വടക്കൻ ആൻഡമാൻ കടലിലേക്ക് യാതൊരു കാരണവശാലും പോകരുത്. ബോട്ട് ഓപ്പറേറ്റർമാർ, ദ്വീപുകളിലെ താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ