India-China Border: അതിര്‍ത്തി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം; വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ഇന്ത്യയും ചൈനയും

India China Relations: നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാനും കൈലാസ പര്‍വതത്തിലേക്കും മാനസസരോവര്‍ തടാകത്തിലേക്കുമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം

India-China Border: അതിര്‍ത്തി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം; വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ഇന്ത്യയും ചൈനയും

നരേന്ദ്ര മോദി, ഷി ജിന്‍പിങ്‌

Published: 

20 Aug 2025 | 06:13 AM

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പുതിയ നീക്കത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഉഭയകക്ഷി ബന്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിര്‍ത്തി നിര്‍ണയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രിയും ദേശീയ ഉപദേഷ്ടാവുമായ അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് സിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാനും കൈലാസ പര്‍വതത്തിലേക്കും മാനസസരോവര്‍ തടാകത്തിലേക്കുമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ലിപുലേഖ് പാസ്, ഷിപ്കി ലാ, നാഥു ലാ എന്നീ മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങളിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരം വീണ്ടും ആരംഭിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു. അതിനിടെ, ചൈനയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടനാ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

2020ല്‍ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടലിനും തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് ചൈനയും ഇന്ത്യയും തമ്മില്‍ അകന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. താരിഫ് വിഷയത്തില്‍ യുഎസും ചൈനയും തമ്മില്‍ തര്‍ക്കും തുടരുകയാണ്.

Also Read: Chief Election Commissioner: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ കഴിയുമോ?

കസാനില്‍ വെച്ച് നടന്ന സുപ്രധാന നേതൃതല ഉച്ചക്കോടി സമവായം നടപ്പാക്കുന്നതില്‍ ഉണ്ടായ പുരോഗതിയെ കുറിച്ച് ചര്‍ച്ച ചെയ്തു. 23ാമത് സൈനിക ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുന്നുവെന്ന് ഇരുരാജ്യങ്ങളും പറഞ്ഞു. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി നിര്‍ണയിക്കുന്നതിന് വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്‌സ് പ്രകാരം വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു.

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം