Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

Karnataka Hubballi Man Suicide: വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു.

Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

പീറ്റർ, ആത്മഹത്യാക്കുറിപ്പ്

Published: 

29 Jan 2025 | 07:59 AM

ബെംഗളൂരു; ആത്മഹത്യാക്കുറിപ്പിലെ യുവാവിൻ്റെ ആവശ്യം നിറവേറ്റി കുടുംബം. ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശപ്പെട്ടിയിൽ എഴുതണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞുകൊണ്ടാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവാവിൻ്റെ ഈ ആവശ്യം നിറവേറ്റിയാണ് കുടുംബം സംസ്കാരം നടത്തിയത്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവാവിൻ്റെ ആത്മഹത്യ. പീറ്റർ ഗൊല്ലപ്പള്ളി എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. പീറ്റർ തന്റെ പിതാവിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. “അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ അവൾ എന്നെ കൊല്ലുകയാണ്, അവൾ എന്റെ മരണം ആഗ്രഹിക്കുന്നു… എന്റെ ഭാര്യയുടെ പീഡനം കാരണം ഞാൻ മരിക്കുകയാണ്” എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നുത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പീറ്ററിനെ മരിച്ച നിലിയിൽ കണ്ടെത്തിയതെന്ന് സഹോദരൻ ജോയൽ പറഞ്ഞു. “അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. മൂന്ന് മാസമായി അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്,” ജോയൽ പറഞ്ഞു.

വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഭാര്യയുടെ പെരുമാറ്റവും വീട്ടുകാരുടെ പല നിർബന്ധങ്ങളും കാരണം മകൻ മാനസികമായി തളർന്നിരുന്നുവെന്ന് പീറ്ററിന്റെ പിതാവ് ഒബയ്യ പറഞ്ഞു. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്ന 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ