Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

Karnataka Hubballi Man Suicide: വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു.

Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

പീറ്റർ, ആത്മഹത്യാക്കുറിപ്പ്

Published: 

29 Jan 2025 | 07:59 AM

ബെംഗളൂരു; ആത്മഹത്യാക്കുറിപ്പിലെ യുവാവിൻ്റെ ആവശ്യം നിറവേറ്റി കുടുംബം. ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശപ്പെട്ടിയിൽ എഴുതണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞുകൊണ്ടാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവാവിൻ്റെ ഈ ആവശ്യം നിറവേറ്റിയാണ് കുടുംബം സംസ്കാരം നടത്തിയത്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവാവിൻ്റെ ആത്മഹത്യ. പീറ്റർ ഗൊല്ലപ്പള്ളി എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. പീറ്റർ തന്റെ പിതാവിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. “അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ അവൾ എന്നെ കൊല്ലുകയാണ്, അവൾ എന്റെ മരണം ആഗ്രഹിക്കുന്നു… എന്റെ ഭാര്യയുടെ പീഡനം കാരണം ഞാൻ മരിക്കുകയാണ്” എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നുത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പീറ്ററിനെ മരിച്ച നിലിയിൽ കണ്ടെത്തിയതെന്ന് സഹോദരൻ ജോയൽ പറഞ്ഞു. “അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. മൂന്ന് മാസമായി അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്,” ജോയൽ പറഞ്ഞു.

വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഭാര്യയുടെ പെരുമാറ്റവും വീട്ടുകാരുടെ പല നിർബന്ധങ്ങളും കാരണം മകൻ മാനസികമായി തളർന്നിരുന്നുവെന്ന് പീറ്ററിന്റെ പിതാവ് ഒബയ്യ പറഞ്ഞു. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്ന 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്