Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

Karnataka Hubballi Man Suicide: വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു.

Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

പീറ്റർ, ആത്മഹത്യാക്കുറിപ്പ്

Published: 

29 Jan 2025 | 07:59 AM

ബെംഗളൂരു; ആത്മഹത്യാക്കുറിപ്പിലെ യുവാവിൻ്റെ ആവശ്യം നിറവേറ്റി കുടുംബം. ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശപ്പെട്ടിയിൽ എഴുതണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞുകൊണ്ടാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവാവിൻ്റെ ഈ ആവശ്യം നിറവേറ്റിയാണ് കുടുംബം സംസ്കാരം നടത്തിയത്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവാവിൻ്റെ ആത്മഹത്യ. പീറ്റർ ഗൊല്ലപ്പള്ളി എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. പീറ്റർ തന്റെ പിതാവിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. “അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ അവൾ എന്നെ കൊല്ലുകയാണ്, അവൾ എന്റെ മരണം ആഗ്രഹിക്കുന്നു… എന്റെ ഭാര്യയുടെ പീഡനം കാരണം ഞാൻ മരിക്കുകയാണ്” എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നുത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പീറ്ററിനെ മരിച്ച നിലിയിൽ കണ്ടെത്തിയതെന്ന് സഹോദരൻ ജോയൽ പറഞ്ഞു. “അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. മൂന്ന് മാസമായി അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്,” ജോയൽ പറഞ്ഞു.

വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഭാര്യയുടെ പെരുമാറ്റവും വീട്ടുകാരുടെ പല നിർബന്ധങ്ങളും കാരണം മകൻ മാനസികമായി തളർന്നിരുന്നുവെന്ന് പീറ്ററിന്റെ പിതാവ് ഒബയ്യ പറഞ്ഞു. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്ന 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി