AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ‘ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചു’; ദൗത്യം അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

IAF About Operation Sindoor: ദൗത്യം അവസാനിച്ചിട്ടില്ലെന്നും ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Operation Sindoor: ‘ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചു’; ദൗത്യം അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന
എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് Image Credit source: x (twitter)
Sarika KP
Sarika KP | Published: 11 May 2025 | 02:18 PM

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ പാക് ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചുവെന്ന് വ്യോമസേന. ദൗത്യം അവസാനിച്ചിട്ടില്ലെന്നും ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു.ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും, രഹസ്യസ്വഭാവത്തോടെയും, വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് വ്യോമസേന ചുമതലകള്‍ പൂര്‍ത്തിയാക്കിയതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ വിശദമായ കാര്യങ്ങൾ യഥാസമയം പങ്കുവയ്ക്കുമെന്നും കുറിപ്പിൽ പറയുന്നു. ഇതിനു പുറമെ അഭ്യൂഹങ്ങളോ വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വ്യോമസേന എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു.

 

Also Read: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫോണുകള്‍ വഴി എമര്‍ജന്‍സി അലര്‍ട്ട്; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. ഇത് പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.