AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷം

India Pakistan Conflict Timeline: പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം 14 ദിവസം നിശബ്ദതയോടെ കാത്തിരുന്നു. ഒടുവിൽ വിധവകളായ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ്റെ 9 ഭീകരകേന്ദ്രങ്ങളെ തകർത്ത് 100ലധികം ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്.

India Pakistan Conflict: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷം
സുരക്ഷാ സേനകൾImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 10 May 2025 21:35 PM

ലോകം നിസ്സഹായതയോടെ നോക്കി നിന്ന നാല് ദിനങ്ങൾ. യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അന്ത്യം കുറിച്ച് വെടിനിർത്തൽ കരാറിന് ധാരണയായി. ഇന്ത്യയുടെ സർവ്വശക്തിയുമെടുത്താണ് പാകിസ്ഥാൻ്റെ കൊടും ഭീകരതയെ മുട്ടുക്കുത്തിച്ചത്. എല്ലാത്തിൻ്റെ തുടക്കം ഏപ്രിൽ 22 എന്ന കറുത്ത ദിനമാണ്. പേടിയില്ലാതെ സന്തോഷ മാത്രം മനസ്സിൽ കണ്ട 26 പേരുടെ ജീവൻ അപഹരിച്ച പഹൽ​ഗാം ഭീകരാക്രമണം നാം ഒരിക്കലും മറക്കില്ല. നിരവധി സ്ത്രീകളെ വിധവയാക്കിയ ഭീകരാക്രമണത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ തിരച്ചടി തുടങ്ങിയത്.

പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം 14 ദിവസം നിശബ്ദതയോടെ കാത്തിരുന്നു. ഒടുവിൽ വിധവകളായ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ്റെ 9 ഭീകരകേന്ദ്രങ്ങളെ തകർത്ത് 100ലധികം ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയായിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, ഡ്രോൺ യുദ്ധം തുടങ്ങി കഴിഞ്ഞ നാല് ദിവസമായി ആകാശ യുദ്ധത്തിനാണ് ഇന്ത്യയിലെ ജനങ്ങൾ സാക്ഷ്യംവഹിച്ചത്.

ഇന്ത്യ-പാക് സംഘർഷത്തിൻ്റെ നാൾവഴികൾ

ഏപ്രിൽ 22: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഇല്ലാതാക്കിയ ഭീകരാക്രമണം. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളിൽ കേരളത്തിൽ നിന്നുള്ള എറണാകുളം സ്വദേശിയും കൊല്ലപ്പെട്ടു.

ഏപ്രിൽ 23: ഇന്ത്യ സിന്ധു നദീജല പദ്ധതി നിർത്തിവച്ചുകൊണ്ട് ഉത്തരവായി. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ​ഗതാ​ഗതം തടസ്സപ്പെട്ടു.

മെയ് 7 – ഓപ്പറേഷൻ സിന്ദൂർ: മെയ് 6-7 രാത്രിയിൽ പുലർച്ചെ 1:44ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഭീകരാക്രമണ ആസൂത്രണത്തിനായി ഉപയോഗിച്ചിരുന്ന നിരവധി സ്ഥലങ്ങളാണ് ആക്രമണത്തിലൂടെ നശിപ്പിച്ചത്.

മെയ് 8 (രാത്രി) – പാകിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണം ആരംഭിച്ചു. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിർത്തികളിൽ ഡ്രോൺ ആക്രമണം ശക്തമാക്കി. എന്നാൽ പാകിസ്ഥാൻ്റെ എല്ലാ ഭീകരാക്രമണത്തെയും ഇന്ത്യ അതിശക്തമായി എതിർത്തുകൊണ്ട് രാജ്യത്തെ കാത്തു.

മെയ് 9 – പാകിസ്ഥാൻ വ്യോമ പ്രതിരോധത്തിന് നേരെ ഇന്ത്യൻ തിരിച്ചടി

ഇന്ത്യൻ സായുധ സേന ലാഹോറിലെ പാകിസ്ഥാന്റെ HQ-9B വ്യോമ പ്രതിരോധ സംവിധാനം തകർത്തു.

മെയ് 9 (രാത്രി) – പാകിസ്ഥാന്റെ പ്രധാന ആക്രമണം
പടിഞ്ഞാറൻ അതിർത്തിയിലെ 26 സ്ഥലങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ വീണ്ടും കൂട്ട ഡ്രോണുകൾ, അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങൾ, ഫത്താ മിസൈൽ എന്നിവ വിക്ഷേപിച്ചു.

മെയ് 9 (രാത്രി) – ഇന്ത്യയുടെ വൻ പ്രത്യാക്രമണത്തിന് രാജ്യം സാക്ഷ്യംവഹിച്ചു. സിയാൽകോട്ട്, അന്താരാഷ്ട്ര അതിർത്തി (IB), നിരവധി നിയന്ത്രണ രേഖയിലെ പോസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്ഥാൻ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ശക്തിയോടെ തിരിച്ചടിച്ചു.

മെയ് 10 (രാവിലെ) – പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കെതിരെ ഐ‌എ‌എഫ് ആക്രമണം. ഇന്ത്യൻ വ്യോമസേന 8 പ്രധാന പാകിസ്ഥാൻ വ്യോമതാവളങ്ങൾ (ഇസ്ലാമാബാദിൽ ഉൾപ്പെടെ) നശിപ്പിക്കുകയും സ്കാർഡു, ബൊളാരി, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾ ഉൾപ്പെടെ 8 എണ്ണം കൂടി നശിപ്പിക്കുകയും ചെയ്തു.

മെയ് 10 (ഉച്ചയ്ക്ക്) – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും സംയമനം പാലിക്കുന്നതിനായി ചർച്ചകൾ ആരംഭിച്ചു.

മെയ് 10, 3:35 PM – നേരിട്ട് സൈനിക തലത്തിലുള്ള ആശയവിനിമയത്തിനായി പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നു.

മെയ് 10, 5:00 PM – വെടിനിർത്തൽ പ്രഖ്യാപിച്ചു. നേരിട്ടുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യ ഔദ്യോഗികമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു.