AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistan Ceasefire Violation : വെടിനിർത്തലിന് എന്ത് സംഭവിച്ചു? വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ഉമർ അബ്ദുള്ള

Pakistan Ceasefire Violation In Jammu & Kashmir : ഇന്ന് മെയ് പത്താം തീയതി വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യയുടെ പാകിസ്താനും വെടിനിർത്തലിന് ധാരണയായത്. എന്നാൽ അതിന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുകയായിരുന്നു.

Pakistan Ceasefire Violation : വെടിനിർത്തലിന് എന്ത് സംഭവിച്ചു? വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ഉമർ അബ്ദുള്ള
Ind Pak Tension Omar AbdullaImage Credit source: PTI
Jenish Thomas
Jenish Thomas | Published: 10 May 2025 | 10:49 PM

ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുയെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. പാക് ഡ്രോണുകൾ കശ്മീരിൽ ഇന്ത്യൻ അതിർത്തിയിൽ കാണാനിടയായി എന്ന് അറിയിച്ചുകൊണ്ട് ഉമർ അബ്ദുള്ള ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിർത്തലിന് എന്തു സംഭവിച്ചു, ശ്രീനഗറിൽ ഒന്നിൽ കൂടുതൽ തവണ സ്ഫോടനം ശബ്ധം കേൾക്കാനിടയായിയെന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി എക്സിൽ കുറിച്ചത്.

“ഇപ്പോൾ എന്താണ് വെടിനിർത്തിലിന് സംഭവിച്ചത്. ശ്രീനഗറിൽ ഉടനീളമായി സ്ഫോടനം ശബ്ദം കേൾക്കാൻ ഇടയായി” എന്നാണ് ഉമർ അബ്ദുള്ള എക്സിൽ കുറിച്ചത്. ഈ പോസ്റ്റിന് പുറമെ ഇന്ത്യയുടെ എയർ ഡിഫെൻസ് ഡ്രോണുകളെ പ്രതിരോധിക്കുന്ന വീഡിയോയും ഉമർ അബ്ദുള്ള മൈക്രോ ബ്ലോഗിങ് സൈറ്റിൽ പങ്കുവെക്കുകയും ചെയ്തു. പാകിസ്താൻ്റെ പ്രകോപനമുണ്ടായതിന് പിന്നാലെ ജമ്മു കശ്മീരിൽ ബ്ലാക്ക്ഔട്ട് നിലിവിൽ വന്നു.

ഉമർ അബ്ദുള്ളുയുടെ എക്സിലെ പോസ്റ്റുകൾ


ജമ്മു കശ്മീരിലും രാജസ്ഥാനിലും ഗുജറാത്തിലുമായിട്ടുള്ള അതിർത്തികളിലാണ് പാകിസ്താൻ വീണ്ടും പ്രകോപനമുണ്ടാക്കിയത്. ജമ്മു സെക്ടറിലെ അഖ്നൂർ, രജൗരി, ആർഎസ് പുര എന്നീ പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണത്തിനോടൊപ്പം ഷെല്ലാക്രമണം ഉണ്ടാകുകയും ചെയ്തു. രാജസ്ഥാനിലെയും ഗുജറാത്തിലെയും അതിർത്തികളിൽ ഡ്രോൺ സാന്നിധ്യമാണ് കാണപ്പെട്ടുയെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

 

Follow Us