PM Modi’s Pak Sister: പാകിസ്ഥാനിൽ നിന്ന് പ്രധാനമന്ത്രിക്കൊരു സഹോദരി; മുപ്പതാം തവണയും മുടങ്ങാതെ രാഖിയുമായെത്തി ക്വാമര്‍ ഷേഖ്

PM Modi with Rakshabandhan greetings: മുപ്പതാം തവണയാണ് ക്വാമർ മോദിക്ക് രക്ഷാബന്ധൻ കെട്ടുന്നത് എന്ന സവിശേഷതയും ഇതിനൊപ്പമുണ്ട്. മറ്റൊരു പ്രത്യേകത അവർ സ്വന്തമായി നിർമ്മിച്ച രാഖിയാണ് മോദിയ്ക്കായി കൊണ്ടുവരുന്നത് എന്നതാണ്.

PM Modis Pak Sister: പാകിസ്ഥാനിൽ നിന്ന് പ്രധാനമന്ത്രിക്കൊരു സഹോദരി; മുപ്പതാം തവണയും മുടങ്ങാതെ രാഖിയുമായെത്തി ക്വാമര്‍ ഷേഖ്

മോദിക്ക് രാഖി കെട്ടുന്ന ക്വാമര്‍ - ഫയല്‍ ചിത്രം - ANI

Published: 

19 Aug 2024 | 01:40 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാക്കിസ്ഥാനിൽ നിന്ന് ഒരു സഹോദരി. വിരുദ്ധ സംസ്ഥാരത്തിൽ ജനിക്കുന്നവർക്കിടയിൽ സഹോദരബന്ധമുണ്ടാകുന്നതും അത് രാഖിയിലൂടെ ഊട്ടി ഉറപ്പിക്കുന്നതും പുതിയ കഥയല്ല. എന്നാലും കഴിഞ്ഞ 30 വർഷമായി പതിവു തെറ്റിക്കാതെ ഈ സഹോദരി രാഖിയുമായി എത്തുന്നത് കൗതുകം ഉണ്ടാക്കുന്നു. രക്ഷാ ബന്ധൻ ദിനമായ ഇന്നാണ് പാകിസ്ഥാൻ സഹോദരി ക്വാമർ ഷേഖ് ആണ് രാഖി കെട്ടുന്നത്.

മുപ്പതാം തവണയാണ് ക്വാമർ മോദിക്ക് രക്ഷാബന്ധൻ കെട്ടുന്നത് എന്ന സവിശേഷതയും ഇതിനൊപ്പമുണ്ട്. മറ്റൊരു പ്രത്യേകത അവർ സ്വന്തമായി നിർമ്മിച്ച രാഖിയാണ് മോദിയ്ക്കായി കൊണ്ടുവരുന്നത് എന്നതാണ്. ഉണ്ടാക്കിയ രാഖികളിൽ നിന്ന് ഏറ്റവും ഇഷ്ടമായതിൽ ഒന്ന് മോദിക്ക് സമ്മാനിക്കും എന്നാണ് വിവരം. ഇത്തവണ വെൽവറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിൽ മുത്തുകളും കല്ലുകളും ചേർത്തു മനോഹരമാക്കിയിട്ടുണ്ട്.

ALSO READ – കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കു

കോവിഡ് മഹാമാരിക്കു മുൻപ് എല്ലാക്കൊല്ലവും മോദിയെ നേരിൽ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാൽ 2020 മുതൽ 2022 വരെ മൂന്നുവർഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാർഗരേഖകളും കാരണമായിരുന്നു അത്. എന്നാൽ കഴിഞ്ഞ വർഷം ഭർത്താവിനൊപ്പം ഡൽഹിയിലെത്തി മോദിക്ക് രാഖി കെട്ടിക്കൊടുത്തു. ഇതിൽ

ആരാണ് ക്വാമർ ഷേഖ്

കറാച്ചിയിലെ മുസ്ലിം കുടുംബത്തിലാണ് ക്വാമർ ഷേഖ് ജനിച്ചത്. 1981ൽ മൊഹ്‌സിൻ ഷേഖ് എന്നയാളെ ഇവർ വിവാഹം കഴിച്ചു. ഇതിനു ശേഷം ഇന്ത്യയിലേക്ക് താമസിക്കാനായി എത്തുകയായിരുന്നു. 1990ൽ അന്നത്തെ ഗുജറാത്ത് ഗവർണർ ആയിരുന്ന ഡോ. സ്വരൂപ് സിങ് വഴിയാണ് ക്വാമർ മോദിയുമായി പരിചയപ്പെടുന്നത്.

അന്നു തുടങ്ങിയ സഹോദര ബന്ധമാണ് ഇന്നും തുടരുന്നത് എന്നു ക്വാമർ വ്യക്തമാക്കുന്നു. അദ്ദേഹം മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്നും ഇപ്പോൾ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്നും ക്വാമർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ