Hassan Heart attack Cases: ഹൃദയാഘാതപ്പേടിയില്‍ ഒരു നാട്, മരിക്കുന്നതില്‍ ഏറെയും യുവാക്കള്‍, അന്വേഷണം

heart attacks rise in Hassan: ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് വിദഗ്ധ സമിതി രൂപീകരിച്ചു. ഹൃദയാഘാത കേസുകളെക്കുറിച്ച് ഈ സമിതി പഠിക്കും. ശുപാർശകൾ സമർപ്പിക്കുകയും ചെയ്യും. ഒരു മാസത്തിനുള്ളിൽ 18 ഹൃദയാഘാതങ്ങൾ ഉണ്ടായത് ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന്‌ ആരോഗ്യ മന്ത്രി

Hassan Heart attack Cases: ഹൃദയാഘാതപ്പേടിയില്‍ ഒരു നാട്, മരിക്കുന്നതില്‍ ഏറെയും യുവാക്കള്‍, അന്വേഷണം

പ്രതീകാത്മക ചിത്രം

Published: 

01 Jul 2025 21:16 PM

ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. 40 ദിവസത്തിനിടെ 22 പേര്‍ മരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30ന് മാത്രം നാലു പേരാണ് മരിച്ചത്. ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ് മരിക്കുന്നതില്‍ ഏറെയും. 22 പേര്‍ 19-25 പ്രായപരിധിയിലുള്ളവരായിരുന്നു. 25നും 45നും ഇടയിലാണ്‌ എട്ടു പേരുടെ പ്രായം. മരിച്ചവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് 60നു മുകളിലുള്ളത്.

ഇത് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മുന്‍കരുതല്‍ മാര്‍ഗമെന്ന നിലയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍ നിരവധി പേരാണ് ആശുപത്രികളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹാസനിൽ 507 ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 190 പേര്‍ മരിച്ചു.

ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് വിദഗ്ധ സമിതി രൂപീകരിച്ചു. ഹൃദയാഘാത കേസുകളെക്കുറിച്ച് ഈ സമിതി പഠിക്കും. ശുപാർശകൾ സമർപ്പിക്കുകയും ചെയ്യും. ഒരു മാസത്തിനുള്ളിൽ 18 ഹൃദയാഘാതങ്ങൾ ഉണ്ടായത് ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന്‌ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. യുവാക്കൾക്ക് ഹൃദയാഘാതം ബാധിക്കുന്ന സമീപകാല പ്രവണതയെക്കുറിച്ച് സമഗ്രമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: Sivakasi Blast: ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ഗൗരവമായി കാണുന്നുവെന്ന് സിദ്ധരാമയ്യ

ഒരു മാസത്തിനുള്ളിൽ, ഹാസനിലെ ഒരു ജില്ലയിൽ മാത്രം ഇരുപതിലധികം പേർ ഹൃദയാഘാതം മൂലം മരിച്ചെന്നും, സർക്കാർ ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. കൃത്യമായ കാരണം തിരിച്ചറിയുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി വിദഗ്ദ്ധ സമിതി രൂപീകരിച്ചു. 10 ദിവസത്തിനുള്ളിൽ ഒരു പഠന റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും കോവിഡ് വാക്സിനുകൾക്ക് എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടാകുമോ എന്നതിനെക്കുറിച്ചും സമഗ്രമായ പഠനം നടത്താൻ ഇതേ സമിതിയെ ഫെബ്രുവരിയില്‍ നിയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് തിടുക്കത്തിൽ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങൾക്ക് ഒരു കാരണമായേക്കാമെന്ന് നിഷേധിക്കാനാവില്ലെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. നിരവധി പഠനങ്ങൾ അടുത്തിടെ കോവിഡ് വാക്സിനുകൾ വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തിൽ ബിജെപി തങ്ങളെ വിമർശിക്കുന്നതിനുമുമ്പ്, അവർ അവരുടെ മനസ്സാക്ഷിയോട് ചോദിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്