Puducherry Airport : സാറ്റലൈറ്റ് ഫോണുമായി ഡോക്ടറെന്തിന് എയർപോർട്ടിൽ? തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ

Satellite Phone Seized in Puducherry : സ്കോട്ട് നിരവധി സ്ഥലങ്ങൾ ഇതിനോടകം സന്ദർശിച്ചതായാണ് പ്രാഥമിക വിവരം. മധുരയിലടക്കം ഇവർ പോയിട്ടുണ്ട്. സ്കോട്ട് ഇന്ത്യയിലെത്തിയത് വെറും സന്ദർശനം മാത്രമാണോ എന്ന് പരിശോധിക്കുന്നുണ്ട്.

Puducherry Airport : സാറ്റലൈറ്റ് ഫോണുമായി ഡോക്ടറെന്തിന് എയർപോർട്ടിൽ? തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ

Satelite Phone

Published: 

20 May 2025 | 01:06 PM

പുതുച്ചേരി: കയ്യിലൊരു സാറ്റലൈറ്റ് ഫോണുമായി ഹൈദരാബാദേക്ക് പോവാൻ വിമാനത്താവളത്തിലെത്തിയ ഡോക്ടറാണ് പ്രശ്നത്തിലായത്. അമേരിക്കൻ സ്വദേശിയും നേത്രരോഗ വിദഗ്ധയയുമായ റേച്ചൽ ആൻ സ്കോട്ടിനെയാണ് പുതുച്ചേരി വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞത്. പുതുച്ചേരിയിലെ അരവിന്ദ് ഐ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കാണാൻ എത്തിയതായിരുന്നു റേച്ചൽ. ഇവരുടെ പക്കലുണ്ടായിരുന്ന ഇറിഡിയം സാറ്റലൈറ്റ് ഫോണാണ് സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെയാണ് ഡോക്ടറെ തടഞ്ഞത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പുതുച്ചേരി പോലീസ്. സ്കോട്ട് നിരവധി സ്ഥലങ്ങൾ ഇതിനോടകം സന്ദർശിച്ചതായാണ് പ്രാഥമിക വിവരം. മധുരയിലടക്കം ഇവർ പോയിട്ടുണ്ട്. സ്കോട്ട് ഇന്ത്യയിലെത്തിയത് വെറും സന്ദർശനം മാത്രമാണോ എന്ന് പരിശോധിക്കുന്നുണ്ട്.

നിയമപ്രകാരം

ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ പോലുള്ളവ ഇന്ത്യയിൽ കൈവശം വെയ്ക്കാനാവില്ല. ഇത്തരത്തിൽ അനുമതിയില്ലാതെ ഉപയോഗിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ സർക്കാർ തന്നെ നേരിട്ട് നടപടി എടുക്കും. നേരത്തെ യുകെ പുറപ്പെടുവിച്ച യാത്ര മാർഗ നിർദ്ദേശങ്ങളിൽ ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി പോകുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം കൊച്ചിയിലും, ഡെറാഡൂണിലും നേരത്തെ സാറ്റലൈറ്റ് ഫോണുകളുമായി എത്തിയവരെ തടഞ്ഞിരുന്നു.

 

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍