UP Women Death: യൂട്യൂബ് നോക്കി കാമുകിക്ക് കീടനാശിനി നൽകി; അണക്കെട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം

Shahzad Dam Women Death Case: യുവതിക്ക് കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിൻ്റെ നി​ഗമനം.

UP Women Death: യൂട്യൂബ് നോക്കി കാമുകിക്ക് കീടനാശിനി നൽകി; അണക്കെട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം

പ്രതിയായ ജഗദീഷ്

Published: 

20 Jul 2025 | 06:11 AM

ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ചാക്കിൽ കെട്ടി യുവതിയുടെ മൃതദേഹം. അന്വേഷണം കൊണ്ടെത്തിച്ചത് യുവതിയുടെ കാമുകനിലേക്ക്. യുവതിക്ക് കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിൻ്റെ നി​ഗമനം.

കരമായി ഗ്രാമത്തിലെ നരേന്ദ്ര റായ്ക്വാറിന്റെ ഭാര്യ റാണി റായ്ക്വാറാണ് (24) കൊല്ലപ്പെട്ടത്. മരിച്ച റാണിയുടെ ബന്ധുക്കളാണ് പ്രതിയിലേക്കുള്ള വിലർചൂണ്ടിയത്. 2024 ജൂൺ മുതൽ അതേ ഗ്രാമത്തിലെ ജഗദീഷ് എന്നയാളുമായി റാണി പ്രണയത്തിലായിരുന്നു. ഒരു വർഷത്തോളം ഇരുവരും ഒന്നിച്ചായിരുന്നു താമസം. അടുത്തിടെ മറ്റൊരാളുമായി ജഗദീഷിന്റെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉടലെടുത്തു.

ഇതിനിടെ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു യുവാവിനൊപ്പവും റാണി കുറച്ചുദിവസം താമസിച്ചിരുന്നു. പിന്നീട് ജ​ഗദീഷിൻ്റെ വീട്ടിലേക്ക് തിരികെ വന്നു. എന്നാൽ ജ​ഗദീഷിൻ്റെ വിവാഹവും റാണിയുടെ പുതിയ ബന്ധത്തെ ചൊല്ലിയും ഇരുവരും വഴിക്ക് തുടങ്ങി. തുടർന്ന് റാണിയെ കൊലപ്പെടുത്താൻ യൂട്യൂബ് നോക്കി ജ​ഗദീഷ് പഠിക്കുകയും കീടനാശിനി വാങ്ങി കരുതുകയും ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ജഗദീഷ് ശീതളപാനീയത്തിൽ കീടനാശിനി കലർത്തി റാണിക്ക് നൽകിയത്. ശേഷം രാത്രി കൈകളും കാലുകളും കെട്ടി ചാക്കിലാക്കി മൃതദേഹം ബൈക്കിൽ വെച്ച് ചിരാ ഗ്രാമത്തിന് സമീപമുള്ള ഷെഹ്‌സാദ് നദിയിൽ തള്ളുകയായിരുന്നു. പ്രതിയിൽ നിന്ന് ഒരു ബൈക്കും കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി റാണിയുടെ ഫോണിൽ നിന്ന് യുവതിയും ഇൻസ്റ്റാഗ്രാം സുഹൃത്തുമൊത്തുള്ള റീലുകൾ അപ്‌ലോഡ് ചെയ്തു. റാണിയെ യശ്വന്ത് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനെ വിശ്വസിപ്പിക്കാനായിരുന്നു ജ​ഗദീഷിൻ്റെ ശ്രമം. മൃതദേഹത്തിൻ്റെ കയ്യിൽ “ആർ ജഗദീഷ്” എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഇതോടെയാണ് ജ​ഗദീഷിൻ്റെ തന്ത്രങ്ങൾ പോലീസ് പൊളിച്ചത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്