Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ

Chelakkara By Election Dry Day : ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ചേലക്കര നിയോജക മണ്ഡല പരിധിയിൽ നാല് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. നവംബർ 11 മുതൽ 13 വരെയും 23നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ

ബിവറേജസ് (Image Courtesy - Bevco Website)

Published: 

07 Nov 2024 | 09:16 PM

ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേലക്കരയിൽ നാല് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ മാസം 11 വൈകിട്ട് ആറ് മണി മുതൽ 13 വൈകിട്ട് ആറ് മണി വരെയാണ് ചേലക്കരയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ചേലക്കര നിയോജകമണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മൂന്ന് ദിവസങ്ങൾക്കൊപ്പം വോട്ടെണ്ണം ദിവസമായ നവംബർ 23നും ഡ്രൈ ഡേ ആയിരിക്കും. റീപോളിങ് നടക്കുകയാണെങ്കിൽ അന്നും ഡ്രൈ ഡേ ആയിരിക്കും.

ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഭക്ഷണശാലകളിലോ പൊതുസ്ഥലങ്ങളിലോ ലഹരിവസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകളും ക്ലബുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ബാധകമായിരിക്കും.

ഇതിനിടെ പാലക്കാട് കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ പാലക്കാട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര ഐഎഎസിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ്റെ നിർദ്ദേശം.

ഇതും വായിക്കൂ

Also Read : Election 2024: പാലക്കാട് കള്ളപ്പണ ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് കള്ളപ്പണ ആരോപണത്തെ തുടർന്ന് പാലക്കാട് കെപിഎം റീജൻസിയിൽ പോലീസ് പരിശോധന നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ ഹോട്ടലിലേക്ക് കള്ളപ്പണം എത്തിച്ചെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

​ഹോട്ടലിലേക്ക് വലിയ രീതിയിൽ പണം കടത്തിയെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും സിപിഎം നേതാവും എംപിയുമായ എഎ റഹീം ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന നടക്കുന്നതിനിടെ ഷാനിമോള്‍ ഉസ്മാന്റെ മുറി മാത്രം തുറന്നില്ല. വാതിലിനു മുന്നിൽ പോലീസിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഇത് പരിശോധന പൂര്‍ണമായി തടസ്സപ്പെടുത്തി. നീല ട്രോളി ബാഗിൽ പണം കൊണ്ടു വന്നു എന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിവരം ലഭിച്ചുവെന്നും റഹീം ആരോപിച്ചിരുന്നു.

ചേലക്കരയിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് രമ്യ. എൽഡിഎഫ് സ്ഥാനാർത്ഥിയായി യുആർ പ്രദീപും എൻഡിഎ സ്ഥാനാർത്ഥിയായി കെ ബാലകൃഷ്ണനും മത്സരിക്കും.

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ