Crime News: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു, പിന്നാലെ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴ് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ പിടിയില്‍

Alappuzha Mannar Case: വിചാരണ കാലയളവില്‍ ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പ്രതികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാന്നാര്‍ പൊലീസുമാണ് അന്വേഷണം നടത്തിയത്

Crime News: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു, പിന്നാലെ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴ് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

Published: 

06 Apr 2025 | 07:14 AM

മാന്നാര്‍: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത ശേഷം യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ ഏഴു വര്‍ഷത്തിനുശേഷം പിടിയില്‍. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് സംഭവം നടന്നത്. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പിടിയിലായത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയ പ്രവീണ്‍ 1.30 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

യുവതി മാന്നാറിലെത്തിയപ്പോഴായിരുന്നു കൊലപാതക ശ്രമം. വലിയ പെരുമ്പുഴ പാലത്തില്‍ നിന്നും ദമ്പതികള്‍ യുവതിയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

വിചാരണ കാലയളവില്‍ ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പ്രതികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാന്നാര്‍ പൊലീസുമാണ് അന്വേഷണം നടത്തിയത്. ചെങ്ങന്നൂരില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. റാന്നിയില്‍ നിന്ന് മഞ്ചുവിനെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മോഷണം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.

Read Also : Kochi Workplace Harassment: കൊച്ചിയിലെ തൊഴിൽ പീഡനം; രണ്ട് വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നം; പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

പിതാവ് മകനെ കുത്തിപ്പരിക്കേൽപിച്ചു

കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പിച്ചു. കോഴിക്കോട് ഏലത്തൂരിലാണ് സംഭവം. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ പരിക്കേല്‍പിച്ചത്. ജംഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ജാഫറിനെ കസ്റ്റഡിയിലെടുത്തു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്