മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌

Thiruvananthapuram Assaults Case: അമ്മ ഉപേക്ഷിച്ച് പോയതോടെ പിതാവ് തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. പിതാവിന്റെ ശല്യം സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌

Representational Image

Updated On: 

23 Jan 2025 | 06:11 PM

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് പിടിയിലായത്. മുപ്പത് വയസുകാരിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മയ്‌ക്കൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയി.

അമ്മ ഉപേക്ഷിച്ച് പോയതോടെ പിതാവ് തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. പിതാവിന്റെ ശല്യം സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ യുവതിയുടെ മകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി എസ് അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.

ആതിര കൊലപാതക കേസ് പ്രതി ജോണ്‍സണ്‍ വിഷം കഴിച്ചു

തിരുവനന്തപുരം: ആതിര കൊലക്കേസ് പ്രതി പിടിയില്‍. കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോണ്‍സണ്‍ ആണ് പിടിയിലായത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമാണ് അസ്റ്റിലായ ജോണ്‍സണ്‍.

കോട്ടയം ചിങ്ങവനത്ത് വെച്ചാണ് പ്രതി പിടിയിലായത്. എന്നാല്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എലി വിഷമാണ് പ്രതി കഴിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് വിവരം. പോലീസ് പിടികൂടിയതിന് ശേഷമാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് നിഗമനം.

Also Read: Youtuber Manavalan: ജയിലിൽ വെച്ച് മുടി മുറിച്ചതും അസ്വസ്ഥത പ്രകടിപ്പിച്ചു; യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ഒരു വര്‍ഷത്തോളം ആതിരയും ജോണ്‍സണും അടുപ്പത്തിലായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ഇയാള്‍ ആതിരയില്‍ നിന്ന് വാങ്ങിച്ചു. പിന്നീട് കൊലപാതകം നടത്തുന്നതിന് മുമ്പ് 2,500 രൂപയും ഇയാള്‍ വാങ്ങിച്ചിരുന്നു. കൂടുതല്‍ പണം കൈക്കലാക്കുന്നതിനായി യുവതിയുടെ ചിത്രങ്ങള്‍ കാണിച്ച് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് തന്നോടൊപ്പം വരാന്‍ വേണ്ടി ജോണ്‍സണ്‍ നിര്‍ബന്ധിച്ചെങ്കിലും ആതിര സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍