Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു

Fake online Trading in Kottayam: തുക നല്‍കിയതോടെ വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി എസ് റെനീഷ് പറഞ്ഞു.

Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു

Representational Image

Published: 

19 Jan 2025 | 10:41 AM

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് വഴി വൈദികന് പണം നഷ്ടമായി. ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെയാണ് വൈദികന്‍ പറ്റിക്കപ്പെട്ടത്. അമിതലാഭം വാഗ്ദാനം ചെയ്ത് പലതവണയായി വൈദികനില്‍ നിന്ന് 1.41 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് വൈദികനുമായി സംഘം ഇടപാട് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.

ആദ്യം 50 ലക്ഷമാണ് സംഘം വൈദികനില്‍ നിന്ന് വാങ്ങിച്ചത്. പിന്നീട് 17 ലക്ഷവും വാങ്ങിച്ചു. സംഘം വാഗ്ദാനം ചെയ്ത പ്രകാരം ലാഭം ലഭിച്ചതോടെ വൈദികന്‍ പലരില്‍ നിന്നായി പണം സ്വരൂപിച്ച് 1.41 കോടി രൂപ വീണ്ടും നിക്ഷേപിച്ചു.

എന്നാല്‍ ഈ തുക നല്‍കിയതോടെ വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി എസ് റെനീഷ് പറഞ്ഞു.

അതേസമയം, നേരത്തെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ക്കും ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി പണം നഷ്ടപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ് പഠിപ്പിക്കുന്നതിനായി ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയതിന് ശേഷമാണ് തട്ടിപ്പിനിരയാക്കിയത്.

Also Read: Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സംഭത്തില്‍ ഗ്രൂപ്പിന്റെ അഡ്മിന്മാരായ അയാന ജോസഫ്, വര്‍ഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. 850 ശതമാനം ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ ജഡ്ജിയെ കബളിപ്പിച്ചത്. ട്രേഡിങ് ഗുരു എന്ന് സ്വയം വിശേഷിപ്പിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.

അംഗങ്ങളെ നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച ശേഷം ഓണ്‍ലൈനായി പണമടയ്ക്കാനുള്ള ലിങ്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. ഈ ലിങ്ക് തുറന്ന് കയറുമ്പോള്‍ പണം നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ കാണിക്കും. ശേഷം പണം നിക്ഷേപിക്കുന്നതിനുള്ള ആപ്പ് അംഗങ്ങളുടെ ഫോണിലോ ലാപ്‌ടോപ്പിലോ ഡൗണ്‍ലോഡാകും.

തുടര്‍ന്ന് അംഗങ്ങള്‍ പ്രതികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പണം നിക്ഷേപിക്കുന്നതാണ് രീതി. എന്നാല്‍ പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതാകുന്നതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരമറിയുന്നത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍