Suresh Gopi: ‘സുരേഷ് ​ഗോപിയെ കാണാനില്ല, പിന്നിൽ ആരെന്ന് കണ്ടെത്തണം’; പോലീസിൽ പരാതി നൽകി കെഎസ്‍യു നേതാവ്

KSU Files Complaint Over Minister Suresh Gopi: ഛത്തീസ്​ഗഡിൽ‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷം സുരേഷ് ​ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്ര മന്ത്രിയും തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Suresh Gopi: ‘സുരേഷ് ​ഗോപിയെ കാണാനില്ല, പിന്നിൽ ആരെന്ന് കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെഎസ്‍യു നേതാവ്

സുരേഷ് ഗോപി

Updated On: 

10 Aug 2025 | 12:46 PM

തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ ​ഗോപിയെ കാണാനില്ലെന്ന് പരാതിയുമായി കെഎസ്‍യു നേതാവ്. കെഎസ്‌യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് പരാതിക്കാരൻ. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ​ഗോകുൽ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇമെയില്‍ വഴിയാണ് ഗോകുല്‍ പോലീസിന് പരാതി നല്‍കിയിട്ടുള്ളത്.

ഛത്തീസ്​ഗഡിൽ‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷം സുരേഷ് ​ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്ര മന്ത്രിയും തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിനു പിന്നാലെ സുരേഷ് ഗോപി പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി.

അതേസമയം സുരേഷ് ​ഗോപിയെ പരോക്ഷമായി പരിഹസിച്ച് എഐസിസി അംഗം അനിൽ അക്കര. ‘ആരെ പറ്റിച്ചാലും ലൂർദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ’ എന്നാണ് അനിൽ അക്കര പറയുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അനിൽ അക്കരെയുടെ പ്രതികരണം.

Also Read:തൃശ്ശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു…സുരേഷ്‌ഗോപിയേ ട്രോളി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക’, എന്നായിരുന്നു മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ മാസമാണ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. ഇതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം നടന്നിരുന്നു. എന്നാൽ ഇതിലൊന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.

Related Stories
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ