Mallu Whatsapp Group: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

Mallu Hindu Whatsapp Group: രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

Mallu Whatsapp Group: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

Hindu IAS officers Whatsapp Group (Image Credits: Social Media)

Updated On: 

09 Nov 2024 | 07:33 AM

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മെറ്റാ റിപ്പോർട്ടിലുള്ളതും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതും മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നതാണ്. ചീഫ് സെക്രട്ടറി പോലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ ഫോൺ ഹാക്ക് ചെയ്താണെന്ന കെ ഗോപാലകൃഷ്ണന്റെ പരാതി പോലീസ് തള്ളി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നതാണ്. ഫോണുകൾ ഫോർമാറ്റ് ചെയ്തതിന് ശേഷമാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. അതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയാകും.

കെ ഗോപാലകൃഷ്ണ്ണന്റെ രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ സജീവമല്ലാത്തത് കൊണ്ട് ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. ഈ രണ്ടു റിപ്പോർട്ടുകളും ഗോപാലകൃഷ്‍ണന്റെ വാദങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നതാണ്.

ALSO READ: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ

 

‘ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തെളിയിക്കണമെങ്കിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. എന്നാൽ, പരാതിക്കാരൻ ഫോൺ ഫോർമാറ്റ് ചെയ്തത് കൊണ്ട് തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ, കേസെടുത്ത് അന്വേഷണം നടത്താൻ കഴിയില്ലെന്നാണ്’ കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഇനി എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഗോപാലകൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക് രേഖാമൂലം വിശദീകരണം നൽകേണ്ടി വരും. അതിനു ശേഷമായിരിക്കും സർക്കാർ തുടർ നടപടികളിലേക്ക് കടക്കുക.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍