AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Thiruvananthapuram loan threat: പലിശക്കാരുടെ ഭീഷണിയിൽ വിവാഹം മുടങ്ങി; കല്ലമ്പലത്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Marriage Called Off Due to Moneylenders' Threats: പെൺകുട്ടിയുടെ വിവാഹാലോചന നടന്നുവരുന്നതിനിടെ, പലിശക്കാർ വരന്റെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Thiruvananthapuram loan threat: പലിശക്കാരുടെ ഭീഷണിയിൽ വിവാഹം മുടങ്ങി; കല്ലമ്പലത്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Woman Attempts Suicide At Kallambalam Thiruvananthapuram (1)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 19 Dec 2025 | 02:44 PM

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ഞെക്കാട് പലിശക്കാരുടെ ക്രൂരമായ ഭീഷണിയെത്തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിന്റെ വീട്ടിലെത്തി പലിശക്കാർ ഭീഷണി മുഴക്കിയതോടെയാണ് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

സംഭവത്തിന്റെ ചുരുക്കം

 

പെൺകുട്ടിയുടെ അമ്മ ചില വ്യക്തികളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇതിന്റെ മുതലും പലിശയും ഏറെക്കുറെ തിരിച്ചടച്ചുവെങ്കിലും പലിശക്കാർ വീണ്ടും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ടതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ബാക്കി തുക നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.

പെൺകുട്ടിയുടെ വിവാഹാലോചന നടന്നുവരുന്നതിനിടെ, പലിശക്കാർ വരന്റെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. വിവാഹം മുടങ്ങിയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us