Suresh Gopi: ‘എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം’; സുരേഷ് ​ഗോപി

Suresh Gopi Denies AIIMS Tamil Nadu Claim: എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ് ​ഗോ​പി പറഞ്ഞു.

Suresh Gopi: എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം; സുരേഷ് ​ഗോപി

Suresh Gopi

Published: 

30 Sep 2025 11:22 AM

തൊടുപുഴ: എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. എയിംസ് വേണമെന്നാണ് 2015 മുതൽ എടുത്ത നിലപാടെന്നും അത് ആവർത്തിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആ നിലപാട് മാറ്റാൻ കഴിയില്ല. എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്നും ഇത് പത്ത് വർഷമായി പറയുന്ന ആവശ്യമാണ്. ആലപ്പുഴയില്‍ അല്ലെങ്കിൽ തൃശൂരിൽ എയിംസ് വേണം. തൃശൂരിൽ എയിംസ് തരില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ദുഷ്ടലാക്കാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാൻ കേരള സർക്കാരിനു കഴിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ് ​ഗോ​പി പറഞ്ഞു.

Also Read:രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി; ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ്

അതേസമയം തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചത്. അവരാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അല്ലെന്നും എന്നിട്ടും ഈ സംഗമത്തെ അവര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടെന്നും സുരേഷ് ​ഗോപി ചോദിക്കുന്നു. ഇനിയും കലുങ്ക് സദസ്സ് തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തിലെങ്കിലും താൻ വരണമെന്നാണ് ജനങ്ങൾ പറയുന്നത്. ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല താൻ വിജയിച്ചതെന്നും തൃശൂരിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

രാഷ്ട്രീയ സേവകൻ എന്ന നിലയിൽ പൂർണനാണെന്ന് പറയുന്നില്ല. എന്നാൽ തനിക്ക് പറ്റുന്നതെല്ലാം ചെയ്തു തരാമെന്ന് തൃശൂര്‍ക്കാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. മറ്റ് എംപിയേക്കാൾ തൃശൂരിൽ വികസനം കൊണ്ടുവരും. കെ കരുണാകരനും ഒ രാജഗോപാലും കേരളത്തെ അനുഗ്രഹിച്ച പോലെ ഒരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. കരുണാകരൻ സാർ തന്റെ രാഷ്ട്രീയക്കാരനല്ലെന്നും എന്നാൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ കാണാതിരിക്കരുത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും