TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം; പോലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

Kerala Government stand In TP Chandrasekharan murder case : പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ രം​ഗത്തെത്തിയത്. ഹൈക്കോടതി വിധിയെ മറി കടന്നാണ് ഈ നീക്കം എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.

TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം; പോലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

TP Chandrasekharan

Updated On: 

04 Sep 2024 | 12:01 PM

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ( TP Chandrasekharan murder case) പ്രതികളെ വിട്ടയക്കാൻ സർക്കാൻ നീക്കം നടത്തുന്നതായി വിവരം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ രം​ഗത്തെത്തിയത്. ഹൈക്കോടതി വിധിയെ മറി കടന്നാണ് ഈ നീക്കം എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കഴിഞ്ഞ ദിവസം സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയിരുന്നു.

ഈ പട്ടികയിലാണ് ടി.പി കേസിൽ ശിക്ഷ അനുഭവിക്കുന്ന ഈ മൂന്നുപേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഈ വിവരം സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്.

ALSO READ : കൊച്ചുമകൻ്റെ മരണവാർത്തയറിഞ്ഞ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

ഈ കത്തിന്റെ പകർപ്പ് പുറത്തു വന്നതോടെയാണ് വിവരങ്ങള്ഡ പുറത്തു വന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണ് ഇവർ മൂന്നു പേരും എന്നതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പുതിയ നീക്കം. ഇതിനോടൊപ്പം മറ്റൊരു വിവരം കൂടി പുറത്തു വരുന്നുണ്ട്.

ഈ മാസം ഈ പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു എന്നതാണ് അത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം എന്നാണ് പുതിയ ഈ നീക്കത്തിലൂടെ പുറത്തു വരുന്നത്.

2012 മേയ് നാലിനാണ് രാത്രി 10.15-ഓടെ വടകര വള്ളിക്കാട് ജങ്ഷനിൽ ടി.പി. ചന്ദ്രശേഖരന്റെ ബൈക്കിൽ ഇന്നോവ കാറിടിപ്പിച്ചശേഷം വെട്ടിക്കൊന്നത്. തുടർന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷവുമുണ്ടാക്കുകയും ചെയ്തിരുന്നു.

76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിയമനടപടികളും തുടങ്ങിയിട്ട് ഒരു വ്യാഴവട്ടമാവുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകവിധി പുറത്തു വന്നത്. പ്രതികൾക്കുള്ള ശിക്ഷകൾ വ്യക്തമാക്കിയുള്ള വിധി പ്രസ്ഥാവിച്ച കോടതിവിധി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു അന്ന്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍