ഭക്ഷണം വിളമ്പുന്നതിന്റെ പേരിൽ തർക്കം; പാലക്കാട് യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
45 കാരനായ ശെന്തിൽ അവിവാഹിതനാണ്. സഹോദരിയുടെ വീട്ടിലായിരുന്നു താമസം. സഹോദരിയുടെ മകൻ പ്രഭാകരനൊപ്പം മദ്യപിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. തുടർന്ന് പ്രഭാകരൻ കയ്യിൽ കിട്ടിയ ഒരു പൈപ്പ് എടുത്ത് അമ്മാവന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രഭാകരനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. തന്റെ ചക്രവാഹനത്തിലാണ് പ്രഭാകരൻ നാടുവിട്ടത്
പാലക്കാട്: യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മദ്യലഹരിയിൽ ആയിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാറാണ് (45) മരിച്ചത്. ഇരുമ്പ് തണ്ട് ഉപയോഗിച്ച് തലക്കടിച്ചാണ് അമ്മാവനെ യുവാവ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതി പ്രഭാകരന് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.
മരിച്ച ശെന്തിൽ കുമാർ അവിവാഹിതനാണ്. സഹോദരിയുടെ കുടുംബത്തോടൊപ്പം ആണ് താമസിച്ചിരുന്നത്. ശെന്തിൽ കുമാറും സഹോദരിയുടെ മകൻ പ്രഭാകരനും കൂടി ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനെ കുറിച്ച് തർക്കം ഉണ്ടാവുകയും തുടർന്ന് അത് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. ഉന്തും തള്ളും നടക്കുന്നതിനിടയിൽ പ്രഭാകരൻ അമ്മാവന്റെ തലയ്ക്ക് ഇരുമ്പിന്റെ പൈപ്പുകൊണ്ട് അടിക്കുകയായിരുന്നു.
ALSO READ:നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം; 20 കാരൻ പിടിയിൽ
പരിക്കേറ്റ ഇയാളെ ഉടനെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പിവിസി പൈപ്പിനകത്ത് ഇരുമ്പുകമ്പി പോലെ ഭാരമുള്ള മറ്റേതോ വസ്തു ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.അതേസമയം കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രഭാകരനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ട തന്റെ ഇരുചക്ര വാഹനത്തിൽ പ്രഭാകരൻ സംസ്ഥാനം കടന്നതായാണ് സൂചന.