AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Munnar CSI Church: അന്ത്യവിശ്രമം മൂന്നാറിൽ വേണമെന്ന് ഇസബെൽ; ഹെൻട്രി സായ്പ്പിൻ്റെ പ്രിയതമയുടെ സെമിത്തേരി പള്ളിയായത് ഇങ്ങനെ

Story Behind Munnar CSI Church: പ്രണയ ജോഡികളായി മൂന്നാറിലെത്തുന്നവരാണ് അധികവും. കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നുന്ന ഒരു പ്രണയത്തിന് സാക്ഷ്യം വഹിച്ച പള്ളിയാണ് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥപോലെ ഈ കഥയിലും എലനോർ ഇസബെൽ മേയ് എന്ന വെള്ളക്കാരിയായ സുന്ദരിയാണ് കഥാപാത്രം.

Munnar CSI Church: അന്ത്യവിശ്രമം മൂന്നാറിൽ വേണമെന്ന് ഇസബെൽ; ഹെൻട്രി സായ്പ്പിൻ്റെ പ്രിയതമയുടെ സെമിത്തേരി പള്ളിയായത് ഇങ്ങനെ
Munnar CSI ChurchImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Jun 2025 13:41 PM

മൂന്നാറിനും അവിടെയുള്ള മഞ്ഞിൽപൊതിഞ്ഞ മലകൾക്കും എന്നും ആരാധകർ ഏറെയാണ്. അതുപോലെ അവിടെയുള്ള പല സ്ഥലങ്ങൾക്കും പറയാനുള്ളത് പല കഥകളാണ്. കുരിശു മലകയറ്റത്തിനും ഇടുക്കിയുടെ പ്രകൃതി ഭം​ഗി ആസ്വദിക്കാനെത്തുന്നവർക്കും ഒരിടവേളയെടുത്ത് പോകാൻ പറ്റിയ ഇടങ്ങൾ വേറെയുമുണ്ട്. അത്തരത്തിൽ ഒന്നാണ് പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം ആരുടെയും മനസലിയിപ്പിക്കുന്ന ഒരു കഥയുണ്ട് ഈ പള്ളിയുടെ പിന്നിൽ. ഗോഥിക് ശൈലിയിലാണ് ഈ പള്ളിയുടെ നിർമ്മാണം.

പ്രണയ ജോഡികളായി മൂന്നാറിലെത്തുന്നവരാണ് അധികവും. കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നുന്ന ഒരു പ്രണയത്തിന് സാക്ഷ്യം വഹിച്ച പള്ളിയാണ് സെന്റ് ജോർജ് സിഎസ്ഐ ചർച്ച്. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥപോലെ ഈ കഥയിലും എലനോർ ഇസബെൽ മേയ് എന്ന വെള്ളക്കാരിയായ സുന്ദരിയാണ് പ്രധാന കഥാപാത്രം. മൂന്നാറിൽ തേയില കൃഷിക്കു മേൽനോട്ടം വഹിക്കാനെത്തിയ ഹെൻട്രി ഫീൽഡ്നൈറ്റ് സായ്പ്പിന്റെ പ്രിയതമയായിരുന്നു ഈ സുന്ദരിയായ എലനോർ ഇസബെൽ.

വിവാഹശേഷം ഭർത്താവുമായി കപ്പലിലെത്തിയ എലനോർ മൂന്നാറിലെ മലമുകളിലെത്തി. മഞ്ഞുപുതച്ചുകിടന്ന പച്ചപ്പ് അവളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പ്രണയത്തിൻ്റെ വശ്യതയിൽ മുഴികിയിരുന്ന ഒരുനാൾ അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു ‘ഞാൻ മരിച്ചാൽ എന്നെ ഇവിടെത്തന്നെ അടക്കണം’.

ആ സ്ഥലത്തോടുള്ള പ്രണയത്തിനപ്പുറം അവൾ അന്ന് കോളറ എന്ന രോ​ഗത്തിന് അടിമയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കോളറ പിടിപെട്ട് എലനോർ തൻ്റെ പ്രിയതമനോട് വിടപറഞ്ഞു. എന്നാൽ അന്ന് എൽനോർ പറഞ്ഞ വാക്കുകൾ ആ വെള്ളക്കാരൻ മറന്നില്ല. അവളുടെ ആഗ്രഹപ്രകാരം കുന്നിൻമുകളിൽ അടക്കാൻ തീരുമാനിച്ചു. എന്നാൽ ആചാരപ്രകാരം ചടങ്ങ് നടത്താൻ പള്ളികൾ ഉണ്ടായിരുന്നില്ല.

എങ്കിലും എലനോറിൻ്റെ അവസാന ആ​ഗ്രഹമായതിനാൽ അവളെ അവിടെ അടക്കി. അങ്ങനെ അത് സെമിത്തേരിയായി. അങ്ങനെ അവിടൊരു സിഎസ്ഐ പള്ളി വരാൻ ആ സെമിത്തേരി കാരണമായി മാറുകയായിരുന്നു. പള്ളിയില്ലാതെ എലനോറിന്റെ പ്രണയസ്മാരകം 17 കൊല്ലത്തോളം അങ്ങനെ കിടന്നു. പിന്നീട് എലനോറിൻ്റെ ആദ്യ കല്ലറയുൾപ്പെടെ പള്ളിയുടെ ഭാഗവുമായി മാറി. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിലുള്ള ഈ പള്ളിയും സെമിത്തേരിയും ഇപ്പോൾ സന്ദർശകരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.