IPL 2025: പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും മഴ കൊടുത്തത് എട്ടിന്റെ പണി; ഇരുടീമുകളുടെയും സാധ്യതകള്‍ ഇനി എങ്ങനെ?

IPL 2025 Punjab Kings and Kolkata Knight Riders: ഇരുടീമുകളുടെയും സാധ്യതയും മഴയില്‍ നനഞ്ഞുകുതിര്‍ന്നു. കൂടുതല്‍ നാശനഷ്ടം കൊല്‍ക്കത്തയ്ക്കാണ്‌. ഒമ്പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മുന്നോട്ട് പോക്കിന് ജയം അനിവാര്യമായ ഘട്ടത്തിലാണ് ഹോം ഗ്രൗണ്ടിലെ മത്സരം മഴ കൊണ്ടുപോയത്

IPL 2025: പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും മഴ കൊടുത്തത് എട്ടിന്റെ പണി; ഇരുടീമുകളുടെയും സാധ്യതകള്‍ ഇനി എങ്ങനെ?

മഴ മൂലം കളി തടസപ്പെട്ട നിലയില്‍

Published: 

27 Apr 2025 | 08:58 AM

പ്രിയാന്‍ഷ് ആര്യയുടെയും, പ്രഭ്‌സിമ്രാന്‍ സിങിന്റെയും പോരാട്ടം ഒറ്റ മഴയില്‍ നനഞ്ഞ് ഇല്ലാതായി. ഇരുവരുടെയും ബാറ്റിങ് മികവില്‍ 20 ഓവറില്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണെടുത്തത്. പ്രിയാന്‍ഷ് 35 പന്തില്‍ 69 റണ്‍സും, പ്രഭ്‌സിമ്രാന്‍ 49 പന്തില്‍ 83 റണ്‍സുമെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്ലും (എട്ട് പന്തില്‍ ഏഴ്), മാര്‍ക്കാ യാന്‍സണും (ഏഴ് പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍-16 പന്തില്‍ 25, ജോഷ് ഇംഗ്ലിസ്-ആറു പന്തില്‍ 11 എന്നിവര്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ രണ്ട് വിക്കറ്റും, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരോവറില്‍ ഏഴ് റണ്‍സെടുത്തിരുന്നു. ഇതിനിടെയാണ് രസംകൊല്ലിയായി എത്തിയ മഴ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ തകര്‍ത്തു പെയ്തത്. തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതവും ലഭിച്ചു.

ഇരുടീമുകളുടെയും സാധ്യതയും മഴയില്‍ നനഞ്ഞുകുതിര്‍ന്നു. കൂടുതല്‍ നാശനഷ്ടം കൊല്‍ക്കത്തയ്ക്കാണ്‌. ഒമ്പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മുന്നോട്ട് പോക്കിന് ജയം അനിവാര്യമായ ഘട്ടത്തിലാണ് ഹോം ഗ്രൗണ്ടിലെ മത്സരം മഴ കൊണ്ടുപോയത്.

Read Also: IPL 2025 : രാജസ്ഥാനൊപ്പം ചെന്നൈയും പ്ലേ ഓഫിലേക്കില്ല; സൺറൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം

പ്ലേഓഫിൽ എത്താൻ കൊല്‍ക്കത്തയ്ക്ക് ഇനിയും അവസരമുണ്ട്. പക്ഷേ, ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും വിജയിക്കണമെന്ന് മാത്രം. അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ചാലും യോഗ്യത നേടാം. എന്നാല്‍ നെറ്റ് റണ്‍ റേറ്റ്, മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ എന്നിവയും ആശ്രയിക്കേണ്ടിവരും.

മറുവശത്ത്, നാലാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ശക്തമാണ്. ഒമ്പത് മത്സരങ്ങളിലും അഞ്ചും ജയിച്ചു. എന്നാല്‍ നെറ്റ് റണ്‍ റേറ്റ് കുറവാണെന്നതാണ് തിരിച്ചടി. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാല്‍ മറ്റ് ടീമുകളുടെ റിസല്‍ട്ട് ആശ്രയിക്കാതെ പഞ്ചാബിന് പ്ലേ ഓഫിലെത്താനാകും.

Follow Us
Related Stories
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്