Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി

China Pakistan Space Mission: ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്

Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി

ചൈനയുടെയും, പാകിസ്ഥാന്റെയും പതാകകള്‍

Published: 

01 Mar 2025 | 09:53 AM

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങിലേക്ക്‌ പാകിസ്ഥാന്‍ സ്വദേശിയെ അയക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചു. ഇതാദ്യമായാണ് ടിയാന്‍ഗോങിലേക്ക് ഒരു വിദേശിയെ ചൈന അയക്കുന്നത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ചടങ്ങില്‍ ചൈന മാനെഡ് സ്‌പേസ് ഏജൻസിയും (സിഎംഎസ്എ) പാകിസ്ഥാന്റെ സ്‌പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷനും (സുപാർകോ) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരിപാടിയില്‍ പങ്കെടുത്തു.

ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന്‌ സിഎംഎസ്എ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പാക് സ്വദേശി വരും വര്‍ഷങ്ങളില്‍ ഹ്രസ്വകാല ദൗത്യത്തിനായി ചൈനീസ് സംഘത്തിനൊപ്പം ചേരും.

ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also : Trump-Zelenskyy: ട്രംപ്-സെലന്‍സ്‌കി തര്‍ക്കത്തിന്റെ കാരണമെന്ത്? നിര്‍ണായകമായ ആ പത്ത് മിനിറ്റ്‌

ബഹിരാകാശ മേഖലയില്‍ ഇരുരാജ്യങ്ങളും നേരത്തെ മുതല്‍ സഹകരിക്കുന്നുണ്ട്. പാക് ഉപഗ്രഹങ്ങളടക്കം ചൈന വിക്ഷേപിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ആദ്യത്തെ ഡിജിറ്റൽ ആശയവിനിമയ ഉപഗ്രഹമായ ബദർ-1, 1990-ൽ ചൈനീസ് ലോംഗ് മാർച്ച് 2ഇ റോക്കറ്റിൽ വിക്ഷേപിച്ചിരുന്നു. ഈ വർഷം ആദ്യം, പാകിസ്ഥാന്റെ ക്യൂബ്‌സാറ്റ് ചൈനയുടെ ചാങ്‌-6 ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.

അതേസമയം, പാക് ബഹിരാകാശ സഞ്ചാരിയെ തിരഞ്ഞെടുക്കാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷം ഇയാള്‍ ചൈനയില്‍ പരിശീലനം തേടും. 2030ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാനും ചൈന നീക്കമിടുന്നു. 2022-ലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഈ നിലയം.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി