AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tsunami alert Issued: ശക്തമായ ഭൂചലനം, റഷ്യയിൽ സുനാമി മുന്നറിയിപ്പെത്തിയ പിന്നാലെ പിൻവലിച്ചു

Tsunami Alert Issued in Russia : ഒരു മണിക്കൂറിനിടെ പ്രദേശത്ത് അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഇവയെല്ലാം ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു.

Tsunami alert Issued: ശക്തമായ ഭൂചലനം, റഷ്യയിൽ സുനാമി മുന്നറിയിപ്പെത്തിയ പിന്നാലെ പിൻവലിച്ചു
Earthquake (പ്രതീകാത്മക ചിത്രം)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 20 Jul 2025 | 04:48 PM

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമായ കാംചത്കയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നൽകി. തൊട്ടു പിന്നാലെ  പിൻവലിച്ചു.  പ്രാദേശിക സമയം ഉച്ചയ്ക്ക് 12:00-ഓടെയാണ് സംഭവം.
പ്രഭവകേന്ദ്രം പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി നഗരത്തിന് സമീപം പസഫിക് സമുദ്രത്തിലായിരുന്നു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് നാഷണൽ സുനാമി വാണിങ് സെന്ററാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.

തുടക്കത്തിൽ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായി റിപ്പോർട്ട് ചെയ്തെങ്കിലും, യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും (EMSC) യുഎസ് ജിയോളജിക്കൽ സർവേയും (USGS) ഇത് 7.4 തീവ്രതയിലേക്ക് ഉയർത്തുകയായിരുന്നു.

Also read – കരിക്ക് കൂടുതൽ വെട്ടുന്നതാണോ വെളിച്ചെണ്ണവില കൂടാൻ കാരണം

ഒരു മണിക്കൂറിനിടെ പ്രദേശത്ത് അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഇവയെല്ലാം ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു. 6.6 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.

പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്ററിനുള്ളിൽ (186 മൈൽ) അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിരുന്നു. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ, ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Us