US Egg Crisis: മുട്ട തരുമോ എന്ന അമേരിക്കയുടെ അഭ്യർത്ഥന തള്ളി ഫിൻലൻഡ്; കർമഫലമെന്ന് സോഷ്യൽ മീഡിയ

Finland Rejects Americas Egg Request: അമേരിക്കയുടെ മുട്ട കയറ്റുമതി ആവശ്യം നിരസിച്ച് ഫിൻലൻഡ്. രാജ്യത്തെ മുട്ട പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക ഫിൻലൻഡിനെ സമീപിച്ചത്. ആവശ്യം ഫിൻലൻഡ് നിരസിച്ചതോടെ സോഷ്യൽ മീഡിയ അമേരിക്കയെ പരിഹസിക്കുകയാണ്.

US Egg Crisis: മുട്ട തരുമോ എന്ന അമേരിക്കയുടെ അഭ്യർത്ഥന തള്ളി ഫിൻലൻഡ്; കർമഫലമെന്ന് സോഷ്യൽ മീഡിയ

പ്രതീകാത്മക ചിത്രം

Published: 

17 Mar 2025 | 06:15 PM

രാജ്യത്തെ മുട്ട പ്രതിസന്ധി പരിഹരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തിരിച്ചടി. മുട്ട കയറ്റുമതി ചെയ്യാനാവുമോ എന്ന ആവശ്യവുമായി അമേരിക്ക ഫിൻലൻഡ്, ഡെന്മാർക്ക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചെങ്കിലും ഫിൻലൻഡ് ആവശ്യം നിരസിച്ചു. വിപണിപ്രവേശനവുമായി ബന്ധപ്പെട്ട കരാറിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഫിൻലൻഡിനെ നിലപാട്. ഇതോടെ സോഷ്യൽ മീഡിയ അമേരിക്കയെ ട്രോളി രംഗത്തുവന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിലെ മുട്ടവില 59 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയധികം വിലവർധിച്ചത്. മാർച്ച് ആദ്യവാരം അമേരിക്കയിൽ ഒരു ഡസൻ മുട്ടയുടെ വില എട്ട് ഡോളർ (700 രൂപ) ആയി ഉയർന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ മുട്ടയുടെ ഏറ്റവും ഉയർന്ന വിലയാണിത്. ഇപ്പോൾ ആറ് ഡോളറായി (520 രൂപ) വില കുറഞ്ഞെങ്കിലും ഈ വിലയും കൂടുതലാണെന്ന് സാമ്പത്തികവിദഗ്ദർ പറയുന്നു.

Also Read: Venezuelan Immigrants: കോടതി ഉത്തരവ് ലംഘിച്ച് വെനിസ്വേല കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്

മുട്ടയ്ക്കായി അമേരിക്ക തങ്ങളെ സമീപിച്ചു എന്ന് ഫിൻലൻഡ് ഇറച്ചിക്കോഴി രംഗം സ്ഥിരീകരിച്ചു. വിപണിപ്രവേശനവുമായി ബന്ധപ്പെട്ട കരാറിൽ അവ്യക്തതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ അധികൃതരുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഫിന്നിഷ് പോൾട്രി അസോസിയേഷൻ ഡയറക്ടർ വീര ലെഹ്തില പറഞ്ഞു. അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യാൻ ഫിൻലൻഡിന് പ്രാഥമിക അനുമതിയില്ല. കയറ്റുമതി പെർമിഷൻ ശരിപ്പെടുത്തിയാൽ തന്നെ അതുകൊണ്ട് അമേരിക്കയുടെ മുട്ട പ്രതിസന്ധി ഒഴിയില്ല. ഫിൻലൻഡിലാകെ നാല് മില്ല്യൺ കോഴികളാണ് മുട്ടയിട്ടിരിക്കുന്നത്. ഇത് കയറ്റുമതി ചെയ്താലും അതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് പ്രയോജനമുണ്ടാവില്ല എന്നും വീര ലെഹ്തില പ്രതികരിച്ചു.

ഇതിനിടെ അമേരിക്കയുടെ മുട്ട അഭ്യർത്ഥന ഫിൻലൻഡ് തള്ളിയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതിയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പിടിവാശിയും തിരിച്ചടിയായെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ട് അവരോട് തന്നെ സഹായം ചെയ്യണമെന്ന് പറയുന്നത് എന്ത് തമാശയാണെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്