AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fish Price Hike: ചൂട് പണി തന്നു, മത്തി ഉൾപ്പെടെയുള്ള മീനുകളുടെ വില കുതിക്കുന്നു

Fish Prices Soar Due to Intense Heat: ആഴക്കടലിലേക്ക് പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഇവർക്കില്ലാത്തതിനാൽ മീൻ ലഭ്യതയും കുറയുന്നു. ഇതോടെ മാർക്കറ്റുകളിൽ വില വർദ്ധിപ്പിച്ചു. കൂടാതെ, തീരദേശങ്ങളിൽ ഹാലജൻ ബൾബുകൾ ഉപയോ​ഗിച്ച് കൊണ്ടുള്ള മീൻപിടുത്തം വ്യാപകമായി തുടരുന്നതും മീനുകളുടെ ലഭ്യത കുറയാൻ കാരണമാകുന്നുണ്ട്.

Fish Price Hike: ചൂട് പണി തന്നു, മത്തി ഉൾപ്പെടെയുള്ള മീനുകളുടെ വില കുതിക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 13 Apr 2026 | 09:38 AM

സംസ്ഥാനത്ത് ചൂട് കനത്തതോടെ മീൻ വില ഉയരുന്നു. തീരക്കടലിലെ മത്സ്യലഭ്യതയിൽ കുറവ് വന്നതോടെയാണ് വില കൂടിയത്. ഉയർന്ന താപനില കാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയതോടെയാണ് മീൻ കുറഞ്ഞത്. ഇതോടെ മത്തി, അയല, നെത്തോലി തുടങ്ങിയവയുടെ വിലയും ഉയർന്നു. മേയ് അവസാനം വരെ തീരക്കടലിൽ മീൻ ക്ഷാമം ഉണ്ടായേക്കാമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

കടൽജലത്തിന്റെ ഉപരിതല താപനില കൂടുമ്പോൾ മത്സ്യങ്ങൾ തണുപ്പ് ലഭിക്കാനായി ആഴമേറിയ ഭാ​ഗങ്ങളിലേക്ക് നീങ്ങുന്നു. സാധാരണയായി 80 മീറ്ററിന് മുകളിലുള്ള ആഴമേറിയ ഭാ​ഗങ്ങളിലേക്കാണ് ഇവ നീങ്ങുന്നത്. ചെറുവഞ്ചികളിലും ഇൻബോൾഡ് വള്ളങ്ങളിലും മത്സ്യബന്ധം നടത്തുന്നവരെയാണ് ഇത് അധികവും ബാധിക്കുന്നത്. കേളത്തിൽ ഏകദേശം 32,000 വള്ളങ്ങളാണുള്ളത്.

ALSO READ: വിഷു വിപണി സജീവം, വില കൂടിയത് ഇവയ്ക്കൊക്കെ

ആഴക്കടലിലേക്ക് പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഇവർക്കില്ലാത്തതിനാൽ മീൻ ലഭ്യതയും കുറയുന്നു. ഇതോടെ മാർക്കറ്റുകളിൽ വില വർദ്ധിപ്പിച്ചു. കൂടാതെ, തീരദേശങ്ങളിൽ ഹാലജൻ ബൾബുകൾ ഉപയോ​ഗിച്ച് കൊണ്ടുള്ള മീൻപിടുത്തം വ്യാപകമായി തുടരുന്നതും മീനുകളുടെ ലഭ്യത കുറയാൻ കാരണമാകുന്നുണ്ട്.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 35 ലക്ഷം ടൺ കടൽമത്സ്യം പിടിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കാലാവസ്ഥ വ്യത്യയാനം ഇവയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറിക്കടക്കാൻ സമുദ്ര മത്സ്യക്കൃഷി വികസം, കാലാവസ്ഥ സൗഹൃദ മത്സ്യബന്ധന രീതി, നിയമവിരുദ്ധ മത്സ്യബന്ധത്തിന് കർശന നിയന്ത്രണം തുടങ്ങി പല മാർ​ഗങ്ങളാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

Follow Us