AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണമല്ല ഇത് ജെറ്റാണ് ജെറ്റ്; മോദിയുടെ ജപ്പാന്‍-ചൈന സന്ദര്‍ശനം ഗുണം ചെയ്യുമോ?

Gold Price Hike in Kerala: ഓഗസ്റ്റ് 29 2025ൽ കേരളത്തിൽ സ്വർണവില ഉയര്‍ന്നു. പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ-ചൈന സന്ദർശനം വില കുറയ്ക്കാൻ സഹായിക്കുമോ? ഇന്നത്തെ നിരക്ക് പരിശോധിക്കൂ.

Kerala Gold Rate: സ്വര്‍ണമല്ല ഇത് ജെറ്റാണ് ജെറ്റ്; മോദിയുടെ ജപ്പാന്‍-ചൈന സന്ദര്‍ശനം ഗുണം ചെയ്യുമോ?
സ്വര്‍ണം Image Credit source: PTI
shiji-mk
Shiji M K | Published: 29 Aug 2025 09:53 AM

കേരളത്തില്‍ സ്വര്‍ണവില വീണ്ടും അത്യുന്നതങ്ങളിലേക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞ് നിന്ന സ്വര്‍ണമാണ് ഇന്ന് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചത്. എങ്കിലും 76,000 രൂപയ്ക്ക് മുകളിലേക്ക് സ്വര്‍ണം വളര്‍ന്നിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നു.

ഇന്നത്തെ സ്വര്‍ണവില ഒരു പവന് 75,760 രൂപയാണ്. കഴിഞ്ഞ ദിവസം 75,240 രൂപയായിരുന്നു സ്വര്‍ണത്തിന്. 520 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. 9,470 രൂപയാണ് ഇന്നത്തെ 1 ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമുണ്ടായിരുന്ന 9,405 രൂപയില്‍ നിന്ന് 65 രൂപയുടെ വര്‍ധനവാണ് ഓഗസ്റ്റ് 29ന് സംഭവിച്ചത്.

ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കേരളത്തില്‍ സ്വര്‍ണവില 75,760 രൂപയിലേക്കെത്തുന്നത്. ഓഗസ്റ്റ് എട്ടിനാണ് ആദ്യമായി ഈ നിരക്ക് കീഴടക്കിയത്. ഇന്ന് ഇതിലും കൂടുതല്‍ വില ഉയരുമെന്നായിരുന്നു പ്രവചനമുണ്ടായിരുന്നതെങ്കിലും കാര്യമായ കുതിപ്പ് സംഭവിച്ചില്ല.

ആഗോള വിപണിയിലെ അനിശ്ചിതത്വം, ഡോളറിനെതിരെ രൂപയുടെ തളര്‍ച്ച, ഡിമാന്‍ഡ് വര്‍ധിക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കാരണമാകുകയാണെങ്കില്‍ അത് സ്വര്‍ണവിലയില്‍ നേരിയ ഇടിവിന് വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Also Read: Gold Rate Today: അടിച്ചുകേറി സ്വർണവില! വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

അതേസമയം, രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,400 ഡോളറിന് മുകളിലായി. നേരത്തെ 3,423 ഡോളര്‍ വരെയെത്തിയിരുന്ന വില ഇപ്പോള്‍ 3,412 ഡോളറിലാണുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലീസ കുക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോടതിയിലെത്തിയതാണ് ഡോളര്‍ താഴുന്നതിന് കാരണമായത്.