UGC NET: യുജിസി നെറ്റിൽ ഇനി ആയുർവേദ ബയോളജിയും വിഷയം

Ayurveda Biology introduced to UGC NET: അറിയിപ്പ് അനുസരിച്ച്, അപേക്ഷകർക്ക് 2024 ഡിസംബർ മുതൽ ഈ വിഷയത്തിലും പരീക്ഷ എഴുതാം.

UGC NET: യുജിസി നെറ്റിൽ ഇനി ആയുർവേദ ബയോളജിയും വിഷയം

പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)

Published: 

08 Nov 2024 | 05:41 PM

ന്യൂഡൽഹി: യുജിസി-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) ആയുർവേദ ബയോളജി ഒരു വിഷയമായി സർവകലാശാല ഗ്രാൻ്റ്സ് കമ്മിഷൻ ചേർത്തു. നവംബർ 7 വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പിലൂടെയാണ് കമ്മീഷൻ ഈ വിവരം പുറത്തുവിട്ടത് . അറിയിപ്പ് അനുസരിച്ച്, അപേക്ഷകർക്ക് 2024 ഡിസംബർ മുതൽ ഈ വിഷയത്തിലും പരീക്ഷ എഴുതാം. സിലബസ് ഔദ്യോഗിക വെബ്സൈറ്റായ ugcnetonline.in-ൽ ലഭ്യമാണ്. വിദഗ്ധ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി, 2024 ജൂൺ 25 ന് ചേർന്ന 581-ാമത് യോഗത്തിലാണ് തീരുമാനം എടുത്തത്.

 

വിശദമായ സിലബസ്

 

  1. ആയുർവേദത്തിൻ്റെ ചരിത്രവും വികാസവും
  2. ആയുർവേദത്തിൻ്റെ തത്വശാസ്ത്രവും അടിസ്ഥാന തത്വങ്ങളും
  3. ശരീര ക്രിയ
  4. പദാർത്ഥ വിജ്ഞാനവും ദ്രവ്യ വിജ്ഞാനവും
  5. രസ ശാസ്ത്രം, ഭേഷജ്യ കൽപന, ആയുർവേദ ഫാർമക്കോപ്പിയ
  6. ഡിസീസ് ബയോളജി, മൈക്രോബയോളജി, ഇമ്മ്യൂണോളജി
  7. ജനിതകശാസ്ത്രം, ആയുർജെനോമിക്സ്, സെൽ, മോളിക്യുലാർ ബയോളജി
  8. ഫിസിയോളജി, ബയോകെമിസ്ട്രി, നാനോ ടെക്നോളജി
  9. ജൈവവൈവിധ്യവും പരിസ്ഥിതി ആരോഗ്യവും, IPR, സംരംഭകത്വവും
  10. റിസർച്ച് മെത്തഡോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്

 

പരീക്ഷയിൽ പുതിയ വിഷയം ഉൾപ്പെടുത്തിയതോടെ പരീക്ഷയ്ക്കുള്ള ആകെ വിഷയങ്ങളുടെ എണ്ണം 105 ആയി. ആയുർവേദ ബയോളജി കൂടാതെ യുജിസി നെറ്റ് പേപ്പറിലെ മറ്റ് വിഷയങ്ങൾ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഫിലോസഫി, ഹിസ്റ്ററി, സോഷ്യൽ എന്നിവയാണ്. നരവംശശാസ്ത്രം, വാണിജ്യം, വിദ്യാഭ്യാസം, സംഗീതം, പ്രതിരോധം, തന്ത്രപരമായ പഠനം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയാണ് മറ്റുള്ളവ.

Follow Us
Related Stories
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍