KEAM 2025: സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നുണ്ടോയെന്ന് സുപ്രീംകോടതി, കേരള സിലബസുകാരുടെ ഹര്‍ജി നാളെ പരിഗണിക്കും

KEAM Rank List 2025: ജസ്റ്റിസ് പിഎസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്

KEAM 2025: സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നുണ്ടോയെന്ന് സുപ്രീംകോടതി, കേരള സിലബസുകാരുടെ ഹര്‍ജി നാളെ പരിഗണിക്കും

സുപ്രീംകോടതി

Published: 

15 Jul 2025 | 02:27 PM

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസുകാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനായി മാറ്റി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയം കേള്‍ക്കാമെന്നു വ്യക്തമാക്കിയെങ്കിലും, പ്രവേശന നടപടികള്‍ തടസപ്പെടുത്തുകയോ, റാങ്ക് പട്ടിക റദ്ദാക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഓപ്ഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടാണെന്ന് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് പിഎസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ അധികാര പരിധി കടന്നല്ലേയെന്നാണ് ഹര്‍ജിയിലൂടെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പിന്നാലെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തടസഹര്‍ജിയും നല്‍കി. പരീക്ഷ നടപടികള്‍ ആരംഭിച്ചതിന് ശേഷം പ്രോസ്പക്ടസില്‍ ഭേദഗതി വരുത്തിയത് ശരിയല്ലെന്നാണ് ഇവരുടെ വാദം.

Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്; മാര്‍ക്ക് പരിശോധിക്കാനും അപകാതകള്‍ പരിഹരിക്കാനും അവസരം

റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരള സിലബസുകാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും, പിഎസ് സുല്‍ഫിക്കറും വാദിച്ചു. കേരള സിലബസുകാര്‍ വലിയ പ്രതിസന്ധി നേരിടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. അല്‍ജോ ജോസഫാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരാക്കിയത്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ