NEET-UG Exam: നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12നാണ് തുറക്കുക. 2 മണിക്ക് പരീക്ഷ ആരംഭിക്കും. എന്നാല്‍ ഒന്നര മണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.

NEET-UG Exam: നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

NEET UG 2024

Published: 

05 May 2024 | 10:04 AM

നീറ്റ് പരീക്ഷ ഇന്നാണ് നടക്കുന്നത്. പരീക്ഷയെ എങ്ങനെ ഭയക്കാതെ നേരിടാം എന്നത്‌
പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. പരീക്ഷയെ എങ്ങനെ ഭയക്കാതെ നല്ല സുഖമമായി എഴുതാം എന്ന് നോക്കാം.

പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12നാണ് തുറക്കുക. 2 മണിക്ക് പരീക്ഷ ആരംഭിക്കും. എന്നാല്‍ ഒന്നര മണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.

പരീക്ഷാ സമയം പൂര്‍ത്തിയാകും മുമ്പ് പരീക്ഷാ ഹാളില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കില്ല. അതായത് പരീക്ഷ സമയം പൂര്‍ത്തിയായാല്‍ മാത്രമേ ഹാളിനു പുറത്തിറങ്ങാനവു.

പരീക്ഷ എഴുതി കഴിഞ്ഞാലും ഇന്‍വിജിലേറ്ററുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഹാള്‍ വിടാന്‍ പാടുള്ളു. അഡ്മിറ്റ് കാര്‍ഡിനൊപ്പമുള്ള നിര്‍ദേശങ്ങള്‍ വായിച്ച് അവ മനസിലാക്കി പാലിക്കുക. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡ് പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് കയ്യില്‍ കരുതേണ്ടതുണ്ട്. പരീക്ഷ കേന്ദ്രം ഉള്‍പ്പെടെ വിവരങ്ങളും സാക്ഷ്യപ്രസ്താവനയും അടങ്ങിയതാണ് ആദ്യ പേജ്.

രണ്ടാമത്തെ പേജില്‍ പോസ്റ്റ് കാര്‍ഡ് സൈസിലുള്ള ഫോട്ടോ പതിക്കണം. മൂന്നാമത്തെ പേജിലാണ് പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളുണ്ടാവുക. പരീക്ഷ കഴിഞ്ഞാലും അഡ്മിറ്റ് കാര്‍ഡ് സൂക്ഷിച്ച് വെക്കണം. കോഴ്‌സിന്റെ പ്രവേശന സമയത്ത് ഇത് ആവശ്യമായി വരും.

പരീക്ഷാകേന്ദ്രത്തിലേക്കുള്ള ദൂരം, വഴി എന്നിവ കൃത്യമായി മനസിലാക്കേണ്ടതാണ്. സമയക്രമം അത്രയും പ്രധാനമാണ് പരീക്ഷക്ക്. മതപരമായ വസ്ത്രം ധരിക്കുന്നവര്‍ പരിശോധനക്കായി നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തേണ്ടതുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹപരിശോധനക്ക് ശേഷമായിരിക്കും പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശിപ്പിക്കുക.

വെള്ളക്കുപ്പി, ഹാജര്‍ ഷീറ്റില്‍ പതിക്കാനുള്ള ഫോട്ടോ, പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച സത്യപ്രസ്താവന സഹിതമുള്ള പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, സ്‌ക്രൈബ് രേഖകള്‍ എന്നിവ മാത്രമാണ് പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക. പേന പരീക്ഷ കേന്ദ്രത്തില്‍നിന്ന് നല്‍കും.

ഫോട്ടോ ഉള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പാസ്പോര്‍ട്ട്, പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് , സര്‍ക്കാര്‍ നല്‍കിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ എന്നിവ പരീക്ഷ കേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനായി അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഫോട്ടോയുടെ ഒരു പകര്‍പ്പ് കൊണ്ടുപോകണം.

പരീക്ഷ ബുക്ക്‌ലെറ്റില്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ റഫ് വര്‍ക്കുകള്‍ പാടുള്ളൂ. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തില്ല. ഒഎംആര്‍ ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ ഒന്നും അതില്‍ പാടില്ല. അതില്‍ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിക്കണം. ഇത് മൂല്യ നിര്‍ണയത്തെ ബാധിക്കും. പരീക്ഷ കഴിഞ്ഞാല്‍ ഒ.എം.ആര്‍ ഷീറ്റ് നിര്‍ബന്ധമായും തിരികെ ഏല്‍പിക്കണം. ബുക്കറ്റ്ലെറ്റ് കൈവശംവെക്കം.

 

Follow Us
Related Stories
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ