T P Madhavan : തുടക്കം പത്രപ്രവർത്തകനായി … പിന്നീട് നാടകം വഴി സിനിമയിലേക്ക് , വിടവാങ്ങിയത് അപൂർവ്വ പ്രതിഭ

Actor tp Madhavan passed away : ഗാന്ധിഭവനിലുണ്ടായിരുന്ന കാലത്ത് രാമു കാര്യാട്ട് അവാർഡും പ്രേംനസീർ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

T P Madhavan : തുടക്കം പത്രപ്രവർത്തകനായി ... പിന്നീട് നാടകം വഴി സിനിമയിലേക്ക് , വിടവാങ്ങിയത് അപൂർവ്വ പ്രതിഭ

ടി. പി. മാധവൻ ( Image - Facebook)

Published: 

09 Oct 2024 12:39 PM

കൊല്ലം: താര സംഘടനയായ അമ്മയുടെ സ്ഥാപകാം​ഗം, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി, മികച്ച സ്വഭാവ നടൻ.. എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ട് അന്തരിച്ച നടൻ ടി പി മാധവനെപ്പറ്റി പറയാൻ. എന്നാൽ അദ്ദേഹത്തിന്റെ കരിയർ തുടങ്ങുന്നത് ഒരു ഇം​ഗ്ലീഷ് പത്രത്തിൽ നിന്നായിരുന്നു എന്ന് എത്രപേർക്ക് അറിയാം. സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ, 88-ാം വയസ്സിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റേതായി എടുത്തു പറയാൻ സിനിമകൾ ഏറെയുണ്ട്. ആ സിനിമാ സപര്യ തുടങ്ങുന്നത് മുംബൈയിലെ ഒരു ഇം​ഗ്ലീഷ് പത്രത്തിൽ നിന്നാണ്.

കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായാണ് മാധവൻ 1935 നവംബർ 7ന് ജനിക്കുന്നത്. തിരുവനന്തപുരം വഴുതക്കാടാണ് സ്വദേശം. പഠന വഴിയിലേക്ക് സ്വാഭാവികമായും തിരിഞ്ഞ് സോഷ്യോളജിയിൽ എംഎ ബിരുദം നേടിയ ശേഷമാണ് മുംബൈയ്ക്ക് വണ്ടി കയറുന്നത്. 1960 ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായാണു കരിയർ തുടങ്ങി.

പിന്നീട് വഴിമാറി സിനിമയിലെത്താൻ കാരണമായത് അടുത്ത സുഹൃത്തായ മധു. അന്നേ നടനായി മാറിയ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു മാധവൻ. 1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം ആയിരുന്നു ആദ്യ സിനിമ.

ALSO READ – നടൻ ടിപി മാധവൻ അന്തരിച്ച

രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനിയിലൂടെ ശക്തമായ തിരിച്ചുവരവ് മാധവൻ നടത്തി.

ആ തിരിച്ചു വരവിന് ശേഷം സജീവമായ അദ്ദേഹത്തിന് വീണ്ടും ഒരു മടങ്ങിപ്പോക്ക് ഉണ്ടായത് 2015 -ലാണ്. അന്നുണ്ടായ പക്ഷാഘാദം മാധവനെ തളർത്തി. 600-ലേറെ മലയാള സിനിമകളിലും 30 ലേറെ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച മാധവൻ മലയാളത്തിലെ മികച്ചൊരു സ്വഭാവനടൻ എന്ന സ്ഥാനം സ്വന്തമാക്കിയിരുന്നു.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗാന്ധിഭവനിലുണ്ടായിരുന്ന കാലത്ത് രാമു കാര്യാട്ട് അവാർഡും പ്രേംനസീർ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Related Stories
JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി