Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്.

Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ
Published: 

27 Aug 2024 | 11:21 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്. വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മലയാള സിനിമ പ്രേക്ഷകർ തീയറ്ററിൽ നിന്ന് അകലം പാലിക്കുകയാണ്. തങ്ങൾ ഇഷ്ടപ്പെട്ട താരങ്ങളെ പറ്റി മോശം കേൾക്കുന്നത് പ്രേക്ഷകരിൽ ഒരു നെ​ഗറ്റീവ് ഉണ്ടാക്കും. ഇത് താരങ്ങളുടെ സിനിമ കാണുന്നതിൽ നിന്ന് പ്രേക്ഷകരെ മാറ്റി നിർത്തുന്നു. ഇത് വലിയ തരത്തിലുള്ള ആഘാതമാണ് തീയറ്റർ ഉടമകൾക്കുണ്ടാകുന്നത്.

2024-ന്റെ തുടക്കത്തിൽ മലയാള സിനിമയുടെ സുവർണ കാലം തന്നെയെന്ന് പറയാം. തീയറ്ററുകളിൽ എത്തിയ മിക്ക സിനിമകളും ​ഗംഭീര കളക്ഷനായിരുന്നു നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ‍റെക്കോർഡ് ബോക്സോഫീസ് കളക്ഷനാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 240 കോടിയിലധികം രൂപ നേടിയപ്പോൾ ആടുജീവിതം 77.4 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയ‌പ്പോൾ പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററുകളിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. ഇത് കൂടാതെ ഈ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്‌സ് വിറ്റതിലൂടെയും മോശമല്ലാത്ത വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിച്ചു.

എന്നാൽ ആദ്യ പകുതിക്ക് ശേഷം ഒരറ്റ ഹിറ്റ് സിനിമകൾ പോലും തീയറ്ററിൽ എത്തിയിരുന്നില്ല. വയനാട്ടിലെ ഉരുൾപ്പൊട്ടലിനു ശേഷം തീയറ്ററുകളിലേക്ക് ആളെത്തുന്നത് കുത്തനെ ഇടിഞ്ഞെന്നും തീയറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ് സിനിമകള്‍ വരാത്തതാണ് പ്രധാന കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒട്ടുമിക്ക സിനിമകളുടെ റിലീസിം​ഗ് ​ദിവസം നിര്‍മാതാക്കള്‍ തന്നെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. കോളജുകളും പ്രെഫഷണല്‍ സ്ഥാപനങ്ങളും വഴി സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി ആളെയെത്തിച്ച് സിനിമ ഹിറ്റായെന്ന പ്രചരണം നടത്തുന്നതിന് വേണ്ടിയാണിത്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തീയറ്ററുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘വാഴ’ എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നാൽ‌ റിപ്പോർട്ടിനു പി്നാനലെ ആളുകളുടെ വരവ് പെട്ടെന്ന് കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു. ഇതോടെ വരുമാനം കുറഞ്ഞ അവസ്ഥയിലാണ് തീയറ്ററര്‍ ഉടമകള്‍. ഇനി ഓണത്തിനു എത്തുന്ന ചിത്രങ്ങളിലാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍