Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്.

Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ
Published: 

27 Aug 2024 | 11:21 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്. വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മലയാള സിനിമ പ്രേക്ഷകർ തീയറ്ററിൽ നിന്ന് അകലം പാലിക്കുകയാണ്. തങ്ങൾ ഇഷ്ടപ്പെട്ട താരങ്ങളെ പറ്റി മോശം കേൾക്കുന്നത് പ്രേക്ഷകരിൽ ഒരു നെ​ഗറ്റീവ് ഉണ്ടാക്കും. ഇത് താരങ്ങളുടെ സിനിമ കാണുന്നതിൽ നിന്ന് പ്രേക്ഷകരെ മാറ്റി നിർത്തുന്നു. ഇത് വലിയ തരത്തിലുള്ള ആഘാതമാണ് തീയറ്റർ ഉടമകൾക്കുണ്ടാകുന്നത്.

2024-ന്റെ തുടക്കത്തിൽ മലയാള സിനിമയുടെ സുവർണ കാലം തന്നെയെന്ന് പറയാം. തീയറ്ററുകളിൽ എത്തിയ മിക്ക സിനിമകളും ​ഗംഭീര കളക്ഷനായിരുന്നു നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ‍റെക്കോർഡ് ബോക്സോഫീസ് കളക്ഷനാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 240 കോടിയിലധികം രൂപ നേടിയപ്പോൾ ആടുജീവിതം 77.4 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയ‌പ്പോൾ പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററുകളിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. ഇത് കൂടാതെ ഈ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്‌സ് വിറ്റതിലൂടെയും മോശമല്ലാത്ത വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിച്ചു.

എന്നാൽ ആദ്യ പകുതിക്ക് ശേഷം ഒരറ്റ ഹിറ്റ് സിനിമകൾ പോലും തീയറ്ററിൽ എത്തിയിരുന്നില്ല. വയനാട്ടിലെ ഉരുൾപ്പൊട്ടലിനു ശേഷം തീയറ്ററുകളിലേക്ക് ആളെത്തുന്നത് കുത്തനെ ഇടിഞ്ഞെന്നും തീയറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ് സിനിമകള്‍ വരാത്തതാണ് പ്രധാന കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒട്ടുമിക്ക സിനിമകളുടെ റിലീസിം​ഗ് ​ദിവസം നിര്‍മാതാക്കള്‍ തന്നെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. കോളജുകളും പ്രെഫഷണല്‍ സ്ഥാപനങ്ങളും വഴി സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി ആളെയെത്തിച്ച് സിനിമ ഹിറ്റായെന്ന പ്രചരണം നടത്തുന്നതിന് വേണ്ടിയാണിത്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തീയറ്ററുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘വാഴ’ എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നാൽ‌ റിപ്പോർട്ടിനു പി്നാനലെ ആളുകളുടെ വരവ് പെട്ടെന്ന് കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു. ഇതോടെ വരുമാനം കുറഞ്ഞ അവസ്ഥയിലാണ് തീയറ്ററര്‍ ഉടമകള്‍. ഇനി ഓണത്തിനു എത്തുന്ന ചിത്രങ്ങളിലാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്