Hema Committee Report: അമ്മയിലെ കൂട്ടരാജി ഭീരുത്വം; ഇരകൾ തന്നെ തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്ന് പാർവതി തിരുവോത്ത്

Actress Paravthy Thiruvothu On AMMA Mass Resignation : അമ്മയുടെ ഭാ​ഗമായിരുന്ന തനിക്ക് സംഘടനയുടെ പ്രവർത്തന രീതി അറിയാം. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്. നമ്മുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു

Hema Committee Report: അമ്മയിലെ കൂട്ടരാജി ഭീരുത്വം; ഇരകൾ തന്നെ തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്ന് പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് (Image Courtesy : Parvathy Thiruvothu Facebook)

Published: 

29 Aug 2024 | 03:11 PM

കൊച്ചി: ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ അമ്മ (AMMA) സംഘടനയിലെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu). ഇത്രയും കാലം ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലായിരുന്നു സംഘടനയിലെ സാധാ‌രണ അം​ഗങ്ങൾ. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ നേടിയെടുക്കാനുള്ള നല്ല അവസരമായി ഇതിനെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും പീഡനത്തിന് ഇരയായവർ തന്നെ പരാതിയും തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്നും പാർവതി തുറന്നടിച്ചു. മാധ്യമങ്ങളിൽ നിന്ന് പോലും അമ്മ ഒളിച്ചോടിയെന്നും അവർ കൂട്ടിച്ചേർത്തു. പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്തുമായി നടത്തിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്.

” ഭരണ സമിതി പിരിച്ചുവിട്ടെന്ന വാർത്ത ആദ്യം കേട്ടപ്പോൾ എത്ര ഭീരുക്കളാണ് ഇവർ എന്നാണ് ആദ്യം തോന്നിയത്. സംഘടനയെ പ്രതികൂട്ടിലാക്കിയ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും മുന്നിൽ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഇപ്പോൾ ചർച്ചകൾ നയിക്കുന്നത് സ്ത്രീകളാണ്. സർക്കാരുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണസമിതി ചെറിയ നീക്കം നടത്തിയിരുന്നുവെങ്കിൽ അത് നന്നാകുമായിരുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത് ഈ എക്സിക്യൂട്ടീവ് സമിതി തന്നെയാണ്.

ALSO READ : Malayalam Cinema : ഹേമ കമ്മിറ്റിയിൽ തട്ടി മലയാള സിനിമ ബിസിനെസ് താഴേക്ക്; ഓണം റിലീസുകളിൽ പ്രതീക്ഷ പാളുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരും അശ്രദ്ധ കാണിച്ചു. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരട്ടെയെന്നാണ് സർക്കാർ പറഞ്ഞത്. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും. പിന്നീട് അവർ കടന്നുപോകേണ്ട സാഹചര്യത്തെ കുറിച്ച് ആരും ചിന്തിക്കില്ല. ഈ പ്രശ്നമുണ്ടാക്കിയത് ഞങ്ങളല്ല. തെറ്റുകാരും ഞങ്ങളല്ല. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. അഭിമുഖീകരിച്ച പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ സ്ത്രീകളെ ഞങ്ങൾ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ അതിജീവിതർക്ക് നീതിയ്ക്കായി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നു.

അമ്മയുടെ ഭാ​ഗമായിരുന്ന തനിക്ക് സംഘടനയുടെ പ്രവർത്തന രീതി അറിയാം. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്. നമ്മുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ല. ഇനി മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാം”- പാർവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ എക്സിക്യൂട്ടീവ് സമിതിയിലെ അം​ഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവച്ചതും എക്സിക്യൂട്ടീവ് സമിതി പിരിച്ചുവിട്ടതും. നാലര വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവന്നതിന്റെ ബാക്കിപത്രമായിരുന്നു താരസംഘടനയിലെ കൂട്ടരാജി. ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ അമ്മയിലെ ചില അം​ഗങ്ങൾ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. പരാതിയിന്മേൽ മുകേഷ്, ജയസൂര്യ, സിദ്ദിഖ്, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍