Aparna Balamurali: ’22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്’: അപര്‍ണ ബാലമുരളി

Aparna Balamurali About 22 Female Kottayam: തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അപർണ ബാലമുരളി. തീയറ്ററിൽ തന്നെ കരയിപ്പിച്ച ആദ്യ ചിത്രം തന്മാത്രയാണെന്ന് പറഞ്ഞ നടി 22 ഫീമെയിൽ കോട്ടയം ആണ് തന്റെ ഉറക്കം കെടുത്തിയ ചിത്രമെന്നും കൂട്ടിച്ചേർത്തു.

Aparna Balamurali: 22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്: അപര്‍ണ ബാലമുരളി

അപര്‍ണ ബാലമുരളി

Published: 

15 Mar 2025 | 03:07 PM

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അപർണ ബാലമുരളി. 2013ൽ ജയൻ ശിവപുരം സംവിധാനം ചെയ്ത ‘യാത്ര തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടെടുത്തുവെച്ച അപർണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴിലും സജീവമായ നടി 2022ൽ ‘സൂരറൈ പോട്ര്‌’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

ഇപ്പോഴിതാ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അപർണ ബാലമുരളി. തീയറ്ററിൽ തന്നെ കരയിപ്പിച്ച ആദ്യ ചിത്രം തന്മാത്രയാണെന്ന് പറഞ്ഞ നടി 22 ഫീമെയില്‍ കോട്ടയം ആണ് തന്റെ ഉറക്കം കെടുത്തിയ ചിത്രമെന്നും കൂട്ടിച്ചേർത്തു. 22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തീയറ്ററിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ തനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതുപോലെ മായാനദിയിൽ നായകന്‍ മരിച്ച നായികയുടെ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാന്‍ കഴിയാതെ താൻ പൊട്ടിക്കരഞ്ഞുവെന്നും അപർണ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘ബ്ലെസി സാർ – ലാലേട്ടൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്രയാണ് എന്നെ തിയേറ്ററില്‍ കരയിച്ച ആദ്യ ചിത്രം. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെ പോലെയാകുന്നു ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കംകെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരത്തിൽ പല രാത്രികളിലും എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്നം കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്.

ALSO READ: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്

അതുപോലെതന്നെ തന്റെ ഉറക്കംകെടുത്തിയ മറ്റൊരു ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എനിക്ക് താങ്ങാവുന്നത്തിനും അപ്പുറമായിരുന്നു. ആ സിനിമയുടെ ഇടവേളയ്ക്ക് തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്.

എന്നെ പൊട്ടി കരയിച്ച മറ്റൊരു ചിത്രം മായാനദിയാണ്. സിനിമയുടെ ക്ലൈമാക്സിൽ കാമുകനായ നായകന്‍ വെടിയേറ്റുവീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നുനീങ്ങുന്ന ഒരു സീനുണ്ട്. നായികയുടെ ആ ഒറ്റപ്പെടലിന്റെ സങ്കടം തനിക്ക് സഹിക്കാൻ കഴിയുന്നതിലുമേറെയായിരുന്നു. മായാനദി കണ്ട് കഴിഞ്ഞ് ഐശ്വര്യയോടും ടൊവിനോയോടും സംസാരിച്ചതിനുശേഷമാണ് ആ സങ്കടം അല്പമെങ്കിലും കുറഞ്ഞത്” അപർണ ബാലമുരളി പറഞ്ഞു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍