Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

Balachandra Menon About Mohanlal: മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും ബാലചന്ദ്രമേനോന്‍.

Balachandra Menon: മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല

ബാലചന്ദ്രമേനോനും മോഹൻലാലും

Published: 

16 Mar 2026 | 05:40 PM

മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹത്തിന്റെ ശരീരഭാഷ ഇഷ്ടമാണെന്നും, അത് ഈ ക്യാരക്ടറിന് ചേരുമെന്നും താന്‍ നിലപാട് എടുത്തുവെന്നും ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെ വേണ്ടെന്ന് പറഞ്ഞവര്‍ പിന്നെ അദ്ദേഹവുമായി കമ്പനിയായി. ഇന്ന് ഇന്‍ഡസ്ട്രിയില്‍ ഓശാന പാടുന്നവരെല്ലാം നേരത്തെ എതിര്‍ത്തവരാണ്. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒറ്റയാളുമില്ലായിരുന്നു. അന്ന് നെടുമുടി വേണുവാണ് നമ്പര്‍ വണ്‍. അന്ന് അദ്ദേഹം ഹീറോയാണ്. മോഹന്‍ലാലിന്റെ കാസ്റ്റിങ് ശരിയാകില്ലെന്നാണ് നിര്‍മ്മാതാവ് രാജു മാത്യു ആദ്യം പറഞ്ഞതെന്നും ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി.

Also Read: Balachandra Menon: ‘രാഹുല്‍ ഈശ്വറിന്റെ ഒപ്പം നില്‍ക്കും, മെന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല’

വേണുവിനെ ആ സിനിമയില്‍ സെക്കന്‍ഡ് ഹാഫ് മുതല്‍ കാണിക്കാനാണ് തീരുമാനിച്ചത്. അത് ശരിയാകില്ലെന്നും, അദ്ദേഹത്തെ ഫസ്റ്റ് ഹാഫ് മുതല്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍മ്മാതാവ് പറഞ്ഞു. വേണുവിന് നല്ല മാര്‍ക്കറ്റുണ്ടെന്നും, സെക്കന്‍ഡ് ഹാഫ് മുതല്‍ മാത്രം വന്നാല്‍ പടം പരാജയപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വേണുവിനെ ആദ്യ ഹാഫില്‍ തന്നെ വരുത്തിയാല്‍, ‘ബാബു’ എന്ന ക്യാരക്ടര്‍ മോഹന്‍ലാല്‍ ചെയ്‌തോട്ടെയെന്നും നിര്‍മ്മാതാവ് പറഞ്ഞു. അങ്ങനെ നെടുമുടി വേണുവിന് നിശ്ചയിച്ചിരുന്ന ‘ലംബോദരന്‍ നായര്‍’ എന്ന കഥാപാത്രം താന്‍ ചെയ്യേണ്ടി വന്നു. തന്റെ കഥാപാത്രം വേണുവിനും കൊടുക്കുകയായിരുന്നുവെന്നും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.

അങ്ങനെയാണ് മോഹന്‍ലാലിന് ബാബുവെന്ന ക്യാരക്ടര്‍ ലഭിക്കുന്നത്. അല്ലെങ്കില്‍ ലാലിന് ആ റോള്‍ ലഭിക്കില്ലായിരുന്നു. ഏറ്റവും കൂടുതല്‍ ലാലിന് വേണ്ടി വാദിച്ച വക്കീല്‍ താനാണെന്ന് അദ്ദേഹത്തിന് ഇന്നും അറിയില്ല. അത് അറിയണം. അതിനുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us
Related Stories
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു