Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല – ഭാഗ്യലക്ഷ്മി

പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല - ഭാഗ്യലക്ഷ്മി
Published: 

03 Sep 2024 19:01 PM

തിരുവനന്തപുരം : പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും വനിതാ അവകാശ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് രം​ഗത്ത്. സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നതിൽ മാത്രമാണ് കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുവഴി മറ്റ് നിർണായക വിഷയങ്ങൾ മാറ്റിനിർത്തുകയാണെന്നും ആരോപിച്ചു.

അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.18 സ്ത്രീകളുടെ പേരുകൾ ഹേമ കമ്മിറ്റി പാനലിന് കൈമാറിയിട്ടുണ്ട്. സ്ത്രീകളോട് ലൈംഗികാതിക്രമ വിഷയങ്ങൾ മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്, എന്നാൽ മറ്റ് നിർണായക വിഷയങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല ” എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

“വ്യവസായത്തിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടെന്ന് ആരോപണമുണ്ട്. ആ വിഷയം അന്വേഷിക്കുന്നില്ല. സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് ശേഷം സോഷ്യൽ മീഡിയയിൽ അവരെ അപമാനിക്കുകയാണ് ചെയ്തത്. മോശം അനുഭവം ഉണ്ടായതോടെ അവർ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയത്.

ALSO READ – പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

ഇത് പരിഹരിക്കപ്പെടണം, എന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സാക്ഷികളിൽ നിന്ന് പോലീസ് മൊഴി ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിലെ ലൈംഗികാതിക്രമക്കേസിൽ പ്രതികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, അന്വേഷണത്തിൽ നിർണായകമായ സാക്ഷികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ് പോലീസ്.

ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇതുവരെ കണ്ടെത്തിയ ചില സാക്ഷികളെ സമീപിച്ച് സിനിമാ പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, നടൻ സിദ്ദിഖ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്ന് കേസ് അന്വേഷിച്ച് പ്രതികരണം അറിയിക്കാൻ കേരള ഹൈക്കോടതി എസ്ഐടിക്ക് നോട്ടീസ് അയച്ചു.

Related Stories
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം