Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല – ഭാഗ്യലക്ഷ്മി

പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല - ഭാഗ്യലക്ഷ്മി
Published: 

03 Sep 2024 | 07:01 PM

തിരുവനന്തപുരം : പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും വനിതാ അവകാശ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് രം​ഗത്ത്. സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നതിൽ മാത്രമാണ് കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുവഴി മറ്റ് നിർണായക വിഷയങ്ങൾ മാറ്റിനിർത്തുകയാണെന്നും ആരോപിച്ചു.

അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.18 സ്ത്രീകളുടെ പേരുകൾ ഹേമ കമ്മിറ്റി പാനലിന് കൈമാറിയിട്ടുണ്ട്. സ്ത്രീകളോട് ലൈംഗികാതിക്രമ വിഷയങ്ങൾ മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്, എന്നാൽ മറ്റ് നിർണായക വിഷയങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല ” എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

“വ്യവസായത്തിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടെന്ന് ആരോപണമുണ്ട്. ആ വിഷയം അന്വേഷിക്കുന്നില്ല. സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് ശേഷം സോഷ്യൽ മീഡിയയിൽ അവരെ അപമാനിക്കുകയാണ് ചെയ്തത്. മോശം അനുഭവം ഉണ്ടായതോടെ അവർ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയത്.

ALSO READ – പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

ഇത് പരിഹരിക്കപ്പെടണം, എന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സാക്ഷികളിൽ നിന്ന് പോലീസ് മൊഴി ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിലെ ലൈംഗികാതിക്രമക്കേസിൽ പ്രതികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, അന്വേഷണത്തിൽ നിർണായകമായ സാക്ഷികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ് പോലീസ്.

ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇതുവരെ കണ്ടെത്തിയ ചില സാക്ഷികളെ സമീപിച്ച് സിനിമാ പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, നടൻ സിദ്ദിഖ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്ന് കേസ് അന്വേഷിച്ച് പ്രതികരണം അറിയിക്കാൻ കേരള ഹൈക്കോടതി എസ്ഐടിക്ക് നോട്ടീസ് അയച്ചു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ